• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉത്തരക്കടലാസുകൾ എടുത്തത് ശിവരഞ്ജിത്ത് സമ്മതിച്ചു; കോപ്പിയടിക്കാൻ എടുത്തതല്ലെന്നും വധശ്രമക്കേസിലെ പ്രതി

ഉത്തരക്കടലാസുകൾ എടുത്തത് ശിവരഞ്ജിത്ത് സമ്മതിച്ചു; കോപ്പിയടിക്കാൻ എടുത്തതല്ലെന്നും വധശ്രമക്കേസിലെ പ്രതി

കോളേജിലെ ഒരു ജീവനക്കാരനോടുള്ള പക തീർക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

ശിവ രഞ്ജിത്ത്

ശിവ രഞ്ജിത്ത്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായകമൊഴി നൽകി പ്രതി ശിവരഞ്ജിത്ത്. ഉത്തരക്കടലാസുകൾ എടുത്തത് പ്രതി ശിവരഞ്ജിത്ത് സമ്മതിച്ചു. എന്നാൽ, കോപ്പിയടിക്കാൻ ബോധപൂർവ്വം ഉത്തരക്കടലാസുകൾ സംഘടിപ്പിച്ചതല്ലെന്ന് ശിവരഞ്ജിത്ത് മൊഴി നൽകി.

    NAAC അക്രഡിറ്റേഷൻ കമ്മിറ്റിയുടെ സിറ്റിംഗ് കോളേജിൽ നടന്നിരുന്നു. ഇവർ ഉപേക്ഷിച്ചു പോയ ഉത്തരക്കടലാസുകളാണ് ശേഖരിച്ചത്. കോളേജിലെ ഒരു ജീവനക്കാരനോടുള്ള പക തീർക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ശിവരഞ്ജിത്തിന്‍റെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കോപ്പിയടിക്കാണ്ത്ക്ടലാസുകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം.

    'ഗവർണർ വെറും ഒരു യന്ത്രപ്പാവ'യാണോ ? ബിഹാർ സിവിൽ സർവീസ് പരീക്ഷയിലെ ഒരു ചോദ്യം

    പരീക്ഷ നടക്കുമ്പോൾ എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്ത് നിൽക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പർ സഹായി വാങ്ങും. ചോദ്യ പേപ്പറിന്‍റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിന് ശേഷം കൈവശമുള്ള ഉത്തരക്കടലാസിൽ സഹായി ഉത്തരങ്ങൾ എഴുതും.

    ഇവ പരീക്ഷ എഴുതുന്നയാൾക്ക് കൈമാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

    First published: