തിരുവനന്തപുരം: ഷോപ്പിങ്ങ് മാളുകള്‍ (Shopping Mall) ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് (Parking Fees) ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ (Minister MV Govindan). വാണിജ്യാവശ്യത്തിനായി നിർമിക്കുന്ന കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഹന പാര്‍ക്കിംഗിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഷോപ്പിങ്ങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും ഇത്തരത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ ചോദ്യം.
1999ലെ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ 29 പ്രകാരം പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമാണ്. ഇതുപ്രകാരം പാര്‍ക്കിംഗിന് സൗകര്യം ഉണ്ടെങ്കില്‍ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുക എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഇത്തരത്തില്‍ വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന വന്‍കിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്.
സംസ്ഥാനത്തെ വിവിധ ഷോപ്പിങ്ങ് മാളുകളില്‍ സര്‍വീസ് ഫീസ് എന്ന പേരില്‍ പാര്‍ക്കിംഗ് ഫീ ഇടാക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചിരിത്രമെഴുതി CIAL; ജലവൈദ്യുത പദ്ധതി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) (Cochin International Airport Limited- CIAL) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയുടെ (CIAL hydropower project) ഉദ്ഘാടനം (Inaguration) ഇന്ന് (നവംബർ 6) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നിര്‍വഹിക്കും. കോഴിക്കോട് (Kozhikode) ജില്ലയിലെ അരിപ്പാറയിൽ (Arippara) ഇരുവഴിഞ്ഞിപ്പുഴയിലാണ് (Iruvazhinji Puzha) സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുത നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി.
4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയത്തിന്റെ സ്ഥാപിതശേഷി. വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ. പുനരുപയോഗിക്കാനാവാത്ത ഊർജ സ്രോതസ്സുകളിൻമേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകും. സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
പുഴയുടെ കുറുകെ 32 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള ചെക്ക് ഡാം (തടയണ) കെട്ടി അവിടനിന്ന് വെള്ളം ഒരു ഇൻടേക്ക് പൂളിലേയ്ക്ക് വഴി തിരിച്ചു വിടുന്നു. ജലത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെ ട്രാഷ് ട്രാക്കിലൂടെ ശുദ്ധികരിച്ചാണ് ഇൻടേക്ക് പൂളിൽ എത്തുന്നത്. ഇൻടേക്ക് പൂളിൽ നിന്ന് 2.8 മീറ്റർ വ്യാസമുള്ള പൈപ്പ് (വാട്ടർ കണ്ടക്ടിങ് സിസ്റ്റം) വഴി വെള്ളം സർജ് ടാങ്കിലേക്കും, സർജ് ടാങ്കിലെ വെള്ളം 2.2 മീറ്റർ വ്യാസമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർ ഹൗസ്സിലേക്കും എത്തിക്കുന്നു. ജലത്തിന്റെ ഉയര വ്യത്യാസവും താത്കാലിക സംരക്ഷണവും പെൻസ്റ്റോക്ക് പൈപ്പിലെ മർദ്ദവും താങ്ങി നിർത്താൻ സർജ് ടാങ്ക് സഹായിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ മെഷീൻ ഷട്ട് ഡൗൺ ചെയ്യുന്ന അവസരങ്ങളിൽ ജലത്തിന്റെ, അമിതമായ മർദ്ദം (വാട്ടർ ഹാമ്മറിങ്) തടയാനും ഇത് സഹായകമാണ്. സർജ് ടാങ്കിന്റെ വ്യാസം 10 മീറ്ററും, ഉയരം 18 മീറ്ററുമാണ്. ഭൂമിക്ക് മുകളിലേക്ക് 12 മീറ്ററും അടിയിലേക്ക് 6 മീറ്ററും എന്ന നിലക്കാണ് ഇത് നിർമിച്ചിട്ടുള്ളത്.
സർജ് ടാങ്കിൽ നിന്നും വരുന്ന പെൻസ്റ്റോക്ക്, പവർ ഹൗസിനു 10 മീറ്റർ മുൻപ് 1.6 മീറ്റർ വ്യാസമുള്ള രണ്ട് പൈപ്പുകളായി വിഭജിച്ച് രണ്ട് ടർബൈൻ യൂണിറ്റിലേക്ക് എത്തുന്നു. 2.25 മെഗാ വാട്ട് ശേഷിയുള്ള രണ്ട് ഹോറിസോണ്ടൽ ഫ്രാൻസിസ് ടർബൈനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ടർബൈനിൽ ഉണ്ടാകുന്ന മെക്കാനിക്കൽ മോഷനെ ഇലക്ട്രിക്കൽ എനർജി ആക്കി മാറ്റുന്നത് ജനറേറ്റർ ആണ്. ജനറേറ്റർ ഉൽപാദിപ്പിക്കുന്ന ഊർജ്ജം ഭൂമിക്ക് അടിയിലുള്ള കേബിൾ വഴിയാണ് കെ സ് ഇ ബി ഗ്രിഡിൽ എത്തിക്കുന്നത്. അവിടെ നിന്നും KSEB യുടെ 110KV തംമ്പലമണ്ണ സബ് സ്റ്റേഷനിലേക്ക് ഇവാകുവേറ്റ് ചെയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: M V Govindan, Shopping mall