കോട്ടയത്ത് എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥി മരിച്ചു. അരീപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ തിരുവഞ്ചൂർ പ്രായിപ്രപ്പടി പാറയിൽ സന്തോഷിൻ്റെ മകൻ സന്ദീപ് (16) ആണ് മരിച്ചത്. അപസ്മാര രോഗബാധിതനായ സന്ദീപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
മണർകാട് ഗവൺമെൻ്റ് യു.പി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നിരുന്നത്. ക്യാമ്പിൻ്റെ നാലാം ദിനമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ശേഷം ക്ഷീണം തോന്നിയ വിദ്യാർഥി വിശ്രമിക്കുകയാണെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു. പക്ഷെ വൈകുന്നേരമായിട്ടും എഴുന്നേൽക്കാതായതോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതിന് അര മണിക്കൂർ മുമ്പ് കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സിന്ധുവാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണർകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.