ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. കേസിലെ മൂന്നാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര് ശിവദാസന്‍ നല്കിയ അപേക്ഷയിലാണ് നടപടി.
സിബിഐയുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ശിവദാസന്‍ അപേക്ഷ നല്‍കിയത്. ജസ്റ്റിസ് മാരായ എന്‍വി രമണ മോഹന ശാന്തന ഗൗഡര്‍ എന്നിവര്‍ കേസ് പരിഗണിക്കാനിരിക്കെയായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്.
മുന്‍ വൈദ്യുത മന്ത്രിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നല്കിയ അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. നേരത്തെ ജസ്റ്റിസ് മാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്, കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം. എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും ഇത് വരെ ആരും മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.