കൊല്ലം: കെ എസ് ആർ ടി സി (KSRTC) ബസിൽവെച്ച് മോഷണം നടത്തിയശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിലായി. കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലാണ് സംഭവം. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകളെയാണ് കൊട്ടാരക്കര പോലീസ് (Kerala Police) അറസ്റ്റു ചെയ്തത്. തമിഴ്‌നാട് സ്വദേശികളായ മാലീശ്വരി(25), ദേവി (25) എന്നിവരാണ് അറസ്റ്റിലായത്.
KSRTC ബസിൽ പന്തളത്ത് നിന്നും തെങ്കാശിയിലേക്ക് പോകുന്നതിനായി കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ ബസിൽ നിന്നും ഇറങ്ങിയ സമയത്താണ് പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ നിന്നും പണം മോഷടിച്ചത്. ഇതിനുശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ സുദർശന കുമാർ, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; കാലിന് വെട്ടേറ്റ യുവാവ് ചികിത്സയിൽ
കൊല്ലം: യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അനന്ദുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയല്വീട്ടിലേക്കാണ്. തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം വിലക്കുകയും പൂയപ്പള്ളി പൊലീസില്‍ അനന്ദുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി വിട്ടു.
Also Read- വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട 55കാരൻ അമിത സന്തോഷത്തിനിടെ ഹൃദയംപൊട്ടി മരിച്ചു
എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്‍റെ വീടിന്‍റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്‍റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.
പരിക്കേറ്റ അനന്ദുവിനെ ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state rtc, Ksrtc, Ksrtc services