• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്തു; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാലയുമായി വ്യാപാരി

കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്തു; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാലയുമായി വ്യാപാരി

സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ.

  • Share this:

    മലപ്പുറം: കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ വയോധിക പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി. തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് കഴിഞ്ഞ ദിവസം തിരൂർ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് ആരോ കവർന്നത്.

    മാല പോയതറിഞ്ഞ ചക്കി ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ.

    Also read-പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെ സമീപത്തെ വീട്ടിൽ നിന്നും കൂട്ട കരച്ചിലും ബഹളവും; ഒമ്പത് മാസം പ്രായമായ കുട്ടിക്ക് പുതുജീവൻ നൽകി പൊലീസ് ഉദ്യോ​ഗസ്ഥൻ

    ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി. തുടർന്ന് ഇവർക്ക് നഷ്ടമായതിനു പകരം 2 പവന്റെ പുതിയ മാല സമ്മാനമായി നൽകി. ഇതോടെ സങ്കടക്കണ്ണീർ തുടച്ച് ചക്കി ചിരിച്ചു. നഷ്ടമായ മാല കണ്ടെടുക്കാൻ തിരൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    Published by:Sarika KP
    First published: