തിരുവനനന്തപുരം: പൂവാറില്‍ യുവാവിനെ മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ എസ് ഐ സനല്‍കുമാറിനെയാണ് റൂറല്‍ എസ് പി സസ്പെന്‍ഡ് ചെയ്തത്. സുധീര്‍ ഖാന് എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. ഞായരാഴ്ച രാവിലെ പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കല്ലിംഗവിളാകാം സ്വദേശി സുധീര്‍ ഖാനെ എസ് ഐ സനല്‍കുമാര്‍ മര്‍ദ്ദിച്ചതായാണ് പരാതി.
ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം നില്‍ക്കുമ്പോഴായിരുന്നു മര്‍ദ്ദനമെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ സുധീര്‍ ഖാന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് എസ് ഐ സനല്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ പൂവാറില്‍ ബോട്ട് ടൂറിസത്തിനായി എത്തുന്ന വിനോദസഞ്ചാരികളെ ശല്യപ്പെടുത്തിയതിനാലാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ സമാനമായ പരാതി നേരത്തെയും ലഭിച്ചിരുന്നതായും കസ്റ്റഡിയിലെടുത്ത സുധീര്‍ ഖാനെ വൈകിട്ടോടെ വിട്ടയച്ചെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
'ഭരണാധികാരികള്‍ മറുപടി പറയണം'; ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ ബിന്ദു കൃഷ്ണ
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വളരെ വേദനയും ഞെട്ടലും ഉളവാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് എത്തിയ പട്രോളിംഗ് പോലീസ് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തെ നിസ്സാരവല്‍ക്കരിച്ച് കണ്ടതാണ് ഏറ്റവുമധികം വേദനയുളവാക്കിയതെന്ന് അവര്‍ പറയുന്നു.
കാണാന്‍ കഴിയുന്ന അകലത്തേക്ക് മറഞ്ഞ അക്രമികളെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമായിരുന്ന പോലീസ് അതിന് തയ്യാറായില്ലെന്നും അതേസമയം ആക്രമിക്കപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കാനും പോലീസ് തയ്യാറാകാതിരുന്നത് വേദനാജനകമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതും ഒറ്റപ്പെട്ട സംഭവമാണോയെന്നും ഭരണാധികാരികള്‍ മറുപടി പറയണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏത് രാത്രിയിലും തൊഴില്‍ മേഖലയില്‍ നിന്നും തൊഴിലിന് ശേഷം ഭീതിയില്ലാതെ സ്ത്രീകള്‍ക്കും വീടുകളില്‍ എത്തണമെന്നും അതാണ് സമത്വമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Suspendsion