• HOME
  • »
  • NEWS
  • »
  • kerala
  • »
  • എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം; സ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു

എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം; സ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു

അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു

aa rahim

aa rahim

  • Share this:
    തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ കല്ലറ സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയ വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി അടുപ്പം ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന രീതിയില്‍ മോന്‍സന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തില്‍ എ.എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു.

    Also Read-Samridhi @ Kochi | 10 രൂപ ഊണ്; ഇനിയും തുടരാന്‍ സംഭാവന വേണം; പണത്തിനായി കൊച്ചി കോര്‍പറേഷന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി

    ചിത്രം പ്രചരിച്ചചതോടെ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. തെളിവ് സഹിതമാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

    'പേര് രാമന്‍, സ്ഥലം അയോധ്യ'; സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച് കേരള പൊലീസ്

    സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കൊല്ലം ചടയമംഗലത്താണ് സംഭവം. മൂന്നംഗ സംഘം ആയിരുന്നു വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

    ഇത് തര്‍ക്കത്തിനിടയാക്കി. പെറ്റിയടയ്ക്കാന്‍ അവസാനം യുവാക്കള്‍ തയ്യാറായി. എന്നാല്‍ നല്‍കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന്‍ രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും വിട്ടുകൊടുത്തില്ല. പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്‍കി.

    Also Read-SI Stabbed | മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

    'നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മരുപടി. യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

    യുവാക്കള്‍ വിലാസം പറയാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞ വിലാസംവെച്ച് പെറ്റിയൊടുക്കുകയായിരുന്നു പൊലീസ്. എന്നാല്‍ എങ്ങനെയും പണം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
    Published by:Jayesh Krishnan
    First published: