തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് (Thrissur Pooram fireworks) തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജന് (Minister K Rajan) അറിയിച്ചു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒരുമണിക്കാണ് വെടിക്കെട്ട് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞാണ് വെടിക്കെട്ട് തുടങ്ങിയത്.
Also Read-
Food Poison| വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ സജ്ജമാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും അറിയിച്ചു. വൈകുന്നേരം മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഉച്ചയ്ക്ക് തന്നെ വെടിക്കെട്ട് നടത്തുന്നത്. മഴയെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. വലിയ അളവിലുള്ള വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പറഞ്ഞിരുന്നു.
Also Read-
Accident| പുറകിൽ നിന്നുവന്ന ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ടുമരണം; മരിച്ചത് മുത്തച്ഛനും കൊച്ചുമകനും
സാമ്പിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളുമുണ്ട്. പകൽ വെടിക്കെട്ടായതിനാൽ വർണക്കാഴ്ച ഉണ്ടാവില്ല. വൈകുന്നേരം മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
Also Read-
Silverline ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി
മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. എന്നാൽ മെയ് പത്തിന് കുടമാറ്റം നടക്കുന്ന സമയത്തോട് അടുത്താണ് മഴ ആരംഭിച്ചത്. പകൽ മഴ മാറി നിന്നാൽ ഏതു ദിവസവും വൈകിട്ട് വെടിക്കെട്ട് നടത്താൻ തയാറാണെന്നു ദേവസ്വങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തേ മെയ് 14 ശനിയാഴ്ച്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
തൃശൂർ അടക്കം ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്ക് നേരിയ ശമനമായതോടെ ഇന്നലെ തന്നെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.