കൊച്ചി: കൊച്ചി മെട്രോയുടെ വികസനത്തിലും അർബൻ ട്രാൻസ്പോർട്ടേഷനിലും ഗുണപരമായ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന പേട്ട-എസ്.എന്‍ ജംഗ്ഷന് മെട്രോ റെയില്‍ പാതയുടെ ട്രയല്‍ റൺ ഞായർ, തിങ്കൾ ദിവസങ്ങളിൽ അർദ്ധരാത്രികളിൽ നടക്കുകയാണ്. എറണാകുളം നഗരത്തിലേക്കുള്ള പ്രധാന സബർബൻ ഹബ്ബായ തൃപ്പൂണിത്തുറയിലേക്കുള്ള പാത നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.
നിരവധി സവിശേഷതകളുമായാണ് ഈ പാത ട്രയൽ റണ്ണിന് സജ്ജമായിരിക്കുന്നത്. അതിലൊന്ന്കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത് എന്നതാണ്.ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. കോവിഡിനും ലോക് ഡൗണിനും ഇടയിലാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.
2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Also Read-Death | പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി
453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന് നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. ഞായര്‍ ( ഫെബ്രുവരി 13 അർദ്ധരാത്രി ), തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിശ്ചയിച്ചിരിക്കുന്നത്.
മെട്രോ പാത എസ്.എന്‍ ജംഗ്ഷന് വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.
മെട്രോസ്റ്റേഷനുകളില്‍ നിന്ന് ഇലക്ട്രിക് ബസ് സര്‍വീസിന് ധാരണ പത്രം ഒപ്പുവെച്ചു.
കൊച്ചി മെട്രോസ്റ്റേഷനുകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നു. 10 ഇലക്ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നോര്‍ത്ത് പറവൂര്‍, ഇന്‍ഫോ പാര്‍ക്ക്, കൊച്ചിന് സ്പെഷല്‍ ഇക്കണോമിക് സോണ്‍, തൃപ്പൂണിത്തുറ, അരൂര്‍, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസിന് മഹാവോയേജ് ഗ്രൂപ്പിന് കെ. എം. ആര്. എല്‍ ലൈസന്‍സ് നല്കി.
Also Read-Vava Suresh | വാവ സുരേഷിന് വേണ്ടി ഒരു കുടുംബശ്രീ അന്നദാനം ; വാവ സുരേഷ് അറിയണം വണ്ടൂരിലെ നിർമല ചേച്ചിയുടെ പ്രാർത്ഥന
സര്‍വീസ് നടത്തുന്നത് ക്ലീന്‍ സ്മാര്‍ട് ബസ് ലിമിറ്റഡ് ആണ്. കെ.എം.ആര്.എല്‍ ഡയറക്ടര്‍(സിസ്റ്റംസ്) ഡി.കെ സിന്‍ഹയുടെ സാന്നിദ്ധ്യത്തിൽ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) എ.മണികണ്ഠന് കെ.എസ്.ബി.എല്‍ ഡയറക്ടര്‍ കെ.പി ജയിംസ്, മാഹാവോയേ് പ്രതിനിധി സാഗര്‍ എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.ഒരു വര്‍ഷത്തേക്കാണ് കരാര്‍. മഹാവോയേജ്, കെ.എസ്.ബി.എല്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനാവശ്യമായ ലൈസന്‍സും സ്ഥലസൗകര്യവുമാണ് കെ. എം. ആര്. എല്‍ നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.