കാസർകോട്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറയിലാണ് സംഭവം. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്. ചെർക്കപ്പാറ സ്കൂളിന് സമീപത്തെ കുളത്തിൽ നാലംഗ സംഘമാണ് അഞ്ചുമണിയോടെ കുളിക്കാനിറങ്ങിയത്.
കുളത്തിൽ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മലപ്പുറത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം കളിക്കുന്നതിനിടെ
രണ്ടു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. കല്പകഞ്ചേരി കാവപ്പുര പള്ളിയാല്‍ ഹിദായ നഗര്‍ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകന് മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റില്‍ വീണതായി കണ്ടെത്തിയത്.
ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവല്ലയിൽ പിക്കപ്പ് വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
പിക്കപ്പ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തിരുവല്ല കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ ജംങ്ഷന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരില്‍ വീട്ടില്‍ ബിജിമോള്‍ (32) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ പെരിങ്ങോള്‍ വായനശാലക്ക് സമീപമായിരുന്നു അപകടം നടന്നത്. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന ടാറ്റ ഏയ്സ് പിക്കപ്പും എതിര് ദിശയില്‍ നിന്നും വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മംഗള എക്സപ്രസിന്റെ എഞ്ചിൻ വേർപെട്ട് കുറച്ച് ദൂരം ഓടി; ഒഴിവായത് വൻ ദുരന്തം
എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേർപെടുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. വേർപെട്ട എഞ്ചിൻ ഏതാനും മീറ്ററുകൾ മുന്നോട്ട് ഓടുകയായിരുന്നു. എഞ്ചിൻ വേർപെട്ട വിവരം മനസിലായ ഉടൻ ലോക്കോ പൈലറ്റ് എഞ്ചിൻ നിർത്തുകയായിരുന്നു.
Also read-
Veena George| ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്
തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്. തൃശൂർ സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിന്‍ വേഗം കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തുകയും 15 മിനിട്ടിനകം യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിൻ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ വേർപെട്ട ബോഗി എഞ്ചിനിലേക്ക് ഇടിച്ചുകയറി വൻ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.