സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് പള്ളിത്തോട് സ്വദേശി; കോവിഡ് വ്യാപനം സർക്കാരിന്റെ വീഴ്ച: ബെന്നി ബഹനാൻ
"തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ്."

ബെന്നി ബഹനാൻ, പിണറായി വിജയൻ
- News18 Malayalam
- Last Updated: July 21, 2020, 2:25 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹ്നാൻ. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്റെ വീട്ടില്‍ വച്ചാണ്. സ്വർണക്കടത്തിൽ കിരണിൻ്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണം വേണം. കിരണും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ട്. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു.
കോവിഡ് സാമൂഹിക വ്യാപനം വർദ്ധിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പരിശോധന ഫലങ്ങൾ മൂടി വച്ചും രോഗികളുടെ എണ്ണം കുറച്ചു കാണിച്ചുമാണ് സര്‍ക്കാർ മുന്നോട്ട് പോയത്. സമ്പർക്ക രോഗികൾ കൂടാനുള്ള കാരണം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സമീപനമാണ്. തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ്. എൻട്രൻസ് പരീക്ഷയ്ക്ക് എത്തിയ കുട്ടികൾക്ക് കോവിഡ് വന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. കോവിഡിലെയും സ്വർണ്ണക്കടത്തിലെയും ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി മറച്ച് വച്ചെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]'ഇത് സക്കാത്തല്ല; ചട്ടലംഘനത്തെ സാമുദായികവൽക്കരിക്കണ്ട': മന്ത്രി ജലീലിനോട് കെ.പി.എ. മജീദ് [NEWS]England vs West Indies 2nd Test: ബാലഭാസ്ക്കർ അലക്ഷ്യമായി കാറോടിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ [NEWS]
യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനായി ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി. ജയഘോഷ് നേരത്തെ എമിഗ്രേഷൻ വിഭാഗത്തിലും ജോലി ചെയ്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സക്കാത്തിനെ പോലും ന്യായീകരണത്തിന് ജലീൽ ഉപയോഗിക്കുകയാണ്. സക്കാത്താണെങ്കിൽ അതിന് എങ്ങനെ ബിൽ വരും. ജലീൽ നടത്തിയത് ഫെമ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
കോവിഡ് സാമൂഹിക വ്യാപനം വർദ്ധിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പരിശോധന ഫലങ്ങൾ മൂടി വച്ചും രോഗികളുടെ എണ്ണം കുറച്ചു കാണിച്ചുമാണ് സര്‍ക്കാർ മുന്നോട്ട് പോയത്. സമ്പർക്ക രോഗികൾ കൂടാനുള്ള കാരണം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സമീപനമാണ്. തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ്. എൻട്രൻസ് പരീക്ഷയ്ക്ക് എത്തിയ കുട്ടികൾക്ക് കോവിഡ് വന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. കോവിഡിലെയും സ്വർണ്ണക്കടത്തിലെയും ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി മറച്ച് വച്ചെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.
യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനായി ജയഘോഷിന് മൂന്നു തവണ കാലാവധി നീട്ടി നൽകി. ജയഘോഷ് നേരത്തെ എമിഗ്രേഷൻ വിഭാഗത്തിലും ജോലി ചെയ്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സക്കാത്തിനെ പോലും ന്യായീകരണത്തിന് ജലീൽ ഉപയോഗിക്കുകയാണ്. സക്കാത്താണെങ്കിൽ അതിന് എങ്ങനെ ബിൽ വരും. ജലീൽ നടത്തിയത് ഫെമ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.