കോഴിക്കോട്: കാലവര്‍ഷം തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകരയില്‍. കേരളത്തില്‍ ഇന്നലെ 34.3 മില്ലി മീറ്റര്‍ മഴ പെയ്തപ്പോള്‍ വടകരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 190 മില്ലീ മീറ്റര്‍ മഴയാണ്.
കോഴിക്കോട് ജില്ലയില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍കണ്ട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയും ഏറ്റവുമധികം മഴ പെയ്തത് വടകരയിലായിരുന്നു. 153 മില്ലി മീറ്റര്‍. രണ്ടു ദിവസവു കൂടി വടകരയില്‍ പെയ്തത് 343 മില്ലിമീറ്റര്‍ മഴ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മറ്റു സ്റ്റേഷനിലുകളിലെല്ലാം നൂറില്‍ താഴെ മാത്രമാണ് ഞായറാഴ്ച മഴ രേഖപ്പെടുത്തിയത്.
You may also like:Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല
[news]ബിക്കിനി ധരിക്കണോ വേണ്ടയോ എന്ന് ചിന്തിക്കാൻ ആറ് മാസം; ബിക്കിനി വീഡിയോക്ക് പിന്നിലെ കഥയുമായി കിരൺ റാത്തോഡ് [news]'ഈ കൊച്ചനുജത്തിയുടെ മരണമെങ്കിലും കേരളത്തിൻ്റെ മനസാക്ഷിയെ ഉണർത്തണം; സർക്കാരിൻ്റെ കണ്ണു തുറപ്പിക്കണം': വി.ടി ബൽറാം [news]
എന്നാല്‍ ഇന്നലെ വടകര കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷവും ഏറ്റവുമധികം മഴ ലഭിച്ചത് വകരയിലായിരുന്നു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് താഴെ.
വടകര 190 mm
തിരുവനന്തപുരം AP 134.1
കണ്ണൂര്‍ 129.7
നെയ്യാറ്റിന്‍കര 124
തിരുവനന്തപുരം സിറ്റി 113.5
തളിപ്പറമ്പ് 82
കുമരകം 82
ഹൊസ്ദുര്‍ഗ് 78
നെടുമങ്ങാട് 72
വര്‍ക്കല 62.2
കുഡ്ലു 61.8
തൊടുപുഴ 54.6
മങ്കൊമ്പ് 50
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain, Heavy Rainfall, Monsoon in Kerala, Rain, Rain in kerala