കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സംബന്ധിച്ച് ആക്ഷേപം. പ്രധാന പ്രതി പീതാംബരന്റ ഭാര്യയും,സി പി എം നേതാവ് വി പി പി മുസ്തഫയെയും അടക്കം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ കേസ് അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് ആക്ഷേപം ഉയരുന്നത്. മെയ് 20 -ന് ഹൊസ്ദുര്‍ഗ്ഗ് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 229 സാക്ഷികളുള്ള കേസില്‍ പ്രധാന പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്റ ഭാര്യ മഞ്ചു 155-ാം സാക്ഷിയാണ്. കല്ല്യോട്ട് വിവാദമായ കൊലവിളി പ്രസംഗം നടത്തിയ സി പി എം നേതാവ് വി പി പി മുസ്തഫയാണ് കേസിലെ 154-ാം സാക്ഷി. ഇവര്‍ക്കു പുറമെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണ വിധേയരായ വത്സരാജിനെയും, ശാസ്ത ഗംഗാധരനെയും ക്രൈംബ്രാഞ്ച് സംഘം സാക്ഷികളാക്കിയിട്ടുണ്ട്. കേസില്‍ റിമാന്റിലുള്ള പ്രതി ഗിജിന്റ പിതാവ് ശാസ്ത ഗംഗാധരന് കുറ്റപത്രത്തിലെ 84-ാം സാക്ഷിയാണ്. പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്; ഉദുമ മുന്‍ എംഎല്‍എയ്ക്ക് പങ്കില്ലെന്നും റിപ്പോര്‍ട്ട്
പ്രതികളുമായുള്ള അടുത്ത ബന്ധം മൂലം കേസിന്റ വിചാരണ ഘട്ടത്തില്‍ ഇവരില്‍ പലരും കൂറുമാറാന്‍ സാധ്യതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് കേസിനെ ദുര്‍ബ്ബലപ്പെടുത്തും. കൊലയുടെ പ്രധാന ആസൂത്രകനും, കേസിലെ പ്രധാന പ്രതിയുമായ പീതാംബരനെ സംബന്ധിച്ച വിശദാംശങ്ങളും തെറ്റായാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്. സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന് പെരിയ ഏരിയ കമ്മറ്റി അംഗമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കേസ് സി ബി ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം അടുത്താഴ്ച പരിഗണിക്കുന്ന ഘട്ടത്തില്‍ കുറ്റപത്രം സംബന്ധിച്ച ആശങ്ക ഹൈക്കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
പെരിയ ഇരട്ടക്കൊല: പീതാംബരന്റെ ഭാര്യയും സാക്ഷി; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു