• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൈറോയ്ഡ് ശസ്ത്രക്രിയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിയ്‌ക്കെതിരെ കേസ്‌

തൈറോയ്ഡ് ശസ്ത്രക്രിയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിയ്‌ക്കെതിരെ കേസ്‌

എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    അടൂര്‍: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ അടൂര്‍ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു. കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ആശുപത്രിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

    വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിന് ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ കാണിച്ചതല്ലാതെ പിന്നീട് കാണിച്ചിരുന്നില്ല.

    വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞിരുന്നു. ഡോക്ടര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും കലയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അപ്പോള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് പുലര്‍ച്ചെ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും അധികൃതര്‍ പറഞ്ഞു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നും ഐ.സി.യു ആംംബുലന്‍സ് എത്തിയാലുടനെ അവിടേക്ക് മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.

    എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്‌സും കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കാപ്പം പോയിരുന്നു.

    ശനിയാഴ്ച രാവിലെ 10.30-ന് കല മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധു പോലീസിന് ല്‍കിയ മൊഴിയില്‍ പറയുന്നു.

    എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നും ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് അടൂരിലെ സൗകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു.
    Published by:Karthika M
    First published: