തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ പരാമർശത്തിൽ കായംകുളം എം.എൽ.എ യു പ്രതിഭയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നൽകിയത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്കും പരാതിയുടെ കോപ്പി നൽകിയിട്ടുണ്ട്.
അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് എം.എൽ.എയുടെ സംഭാഷണത്തിലൂടനീളം ഉണ്ടായിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് "സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ" എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളാണ് സാമൂഹിക മാധ്യമത്തിലൂടെ എം എൽ എ നടത്തിയിരിക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും രോഹിത് പരാതിയിൽ ആരോപിക്കുന്നു.
You may also like:'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടേ?' മാധ്യമപ്രവർത്തകർക്കെതിരേ യു പ്രതിഭ എംഎല്‍എ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി പൂർണരൂപത്തിൽ
ബഹു കേരളാ പോലീസ് മേധാവിയ്ക്ക് മുമ്പാകെ ബോധിപ്പിക്കുന്ന പരാതി.
സർ,
ഇന്നലെ 03.04.2020 വെള്ളിയാഴ്ച്ച രാത്രി 10.11 pm സമയത്ത് ബഹുമാനപ്പെട്ട കായംകുളം നിയോകമണ്ഡലം എം എൽ എ ശ്രീമതി പ്രതിഭയുടെ 22 മിനിട്ട് നീണ്ട് നിൽക്കുന്ന ഒരു ലൈവ് സംഭാഷണം അവരുടെത് തന്നെ സ്വന്തം ഫേസ് ബുക്ക് പേജിലൂടെ കാണാനിടയായി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് ആ സംഭാഷണത്തിലൂടനീളം ഉണ്ടായിരുന്നത്. കേരളത്തിലെ സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് "സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ" എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളും മറ്റും ഒരു സാമൂഹിക മാധ്യമത്തിലൂടെ ബഹുമാനപ്പെട്ട എം എൽ എ നടത്തിയിരിക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണ്. സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണ്. ഒരു ജന പ്രതിനിധി സമൂഹത്തിന് വഴിക്കാട്ടിയും മാതൃകയും ആകേണ്ടവരാണ്. അതിനു പകരം ഇത്തരം അശ്ശീല പദപ്രയോഗങ്ങൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്ക് നേരെയും ഉപയോഗിക്കുന്നത് അപലപനീയമാണ്.
എം എൽ എ യുടെ സംഭാഷണം അടങ്ങിയ ഫേസ് ബുക്ക് പേജിന്റെ ലിങ്ക് ഈ പരാതി ക്കൊപ്പം ചേർത്തിട്ടുണ്ട് ആയതിനാൽ ബഹു പ്രതിഭാ എം എൽ എ ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
വിനയപൂർവ്വം
അഡ്വ: എ എം രോഹിത്
സെക്രട്ടറി, യൂത്ത് കോൺഗ്രസ്
സംസ്ഥാന കമ്മിറ്റി, കേരള
Copy To
ബഹു. കേരള മുഖ്യമന്ത്രി
ബഹു. പ്രതിപക്ഷ നേതാവ്
ബഹു. വനിതാ കമ്മീഷൻ കേരള
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.