• HOME
  • »
  • NEWS
  • »
  • life
  • »
  • ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഇൻവെസ്റ്റിഗേറ്റീവ് മെഡിസിൻ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

aolo_Toffanin/Istock.com.

aolo_Toffanin/Istock.com.

  • Share this:
    പുകവലി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, കോവിഡ് -19 അണുബാധയ്ക്കും കാരണമാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഈയടുത്ത് എലികളില്‍ നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കോവിഡ് - 19 അണുബാധയ്ക്കും കാരണമാകുന്നുവെന്ന് കാണിക്കുന്നു.

    ഫിലാഡൽഫിയയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിൽ നിന്നുള്ള ഇന്ത്യൻ വംശജരിൽ ഒരാൾ ഉൾപ്പെടെയുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ, ഇ-സിഗരറ്റ് പുകക്ക് വിധേയരായ എലികളുടെ ശ്വാസകോശകലകളില്‍ വീക്കം ഉണ്ടെന്നും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുന്നുവെന്നും തെളിയുകയുണ്ടായി. ഇത് 'വാപ്പിംഗിന്റെ' അപകടങ്ങളെക്കുകുറിച്ച് സൂചിപ്പിക്കുന്നു.

    ബിഹാറിൽ രണ്ട് മാസം മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന് ‘സ്ഥലംമാറ്റം’

    ഇ - സിഗരറ്റിലെ പുകയില്‍ അടങ്ങിയ നിക്കോട്ടിൻ കോവിഡ് ബാധയേൽക്കുന്ന കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതുകൊണ്ട് തന്നെ പുതിയ കണ്ടെത്തൽ മനുഷ്യരിലും വളരെ പ്രസക്തമാണ്. 'ഞങ്ങളുടെ കണ്ടെത്തലുകൾ മനുഷ്യരുടെ ശ്വാസകോശത്തിൽ എയ്‌സ് - 2 ലെവലിൽ വ്യാപിക്കുന്നതിന്റെ കാരണത്തെപ്പറ്റിപ്പറയുന്നത് യുക്തിസഹമാണ്' - ട്രാൻസ് ലേഷണല്‍ മെഡിസിനായുള്ള വാഴ്സിറ്റി സെന്ററിൽ നിന്നുള്ള പവൻ ശർമ്മ പറഞ്ഞു.

    'എയ്‌സ് - 2ന്റെ സമാനമായ ഒരു ഇൻഡക്ഷൻ കണ്ടാൽ, കോവിഡ് - 19 അപകടസാധ്യത ഉണ്ടാക്കുന്ന ഘടകമായി മാറുന്നതിനുള്ള കൂടുതൽ തെളിവുകൾ ഇത് നൽകുന്നു. മാത്രമല്ല ജനങ്ങൾക്കിടയിൽ ഈ അണുബാധ എങ്ങനെ തടയാമെന്നും ലഘൂകരിക്കാമെന്നും മനസിലാക്കാൻ ഇത് സഹായിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇൻവെസ്റ്റിഗേറ്റീവ് മെഡിസിൻ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

    ഗർഭിണിക്ക് മർദ്ദനം; ഭർത്താവ് ഒളിവിലെന്ന് പൊലീസ്

    പരീക്ഷണത്തിന്റെ ഭാഗമായി ഗവേഷകർ പെൺഎലികളെയും ആൺ എലികളെയും ഒരു ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു പെട്ടിയിൽ സൂക്ഷിച്ചു. കൃത്യമായി നിയന്ത്രിത അളവിലുള്ള ഇ - സിഗരറ്റ് പുക നിക്കോട്ടിൻ ഉപയോഗിച്ചോ അല്ലാതെയോ ഒരു ദിവസം രണ്ടു നേരം എന്ന കണക്കിൽ 30 മിനിറ്റ് നേരം 21 ദിവസത്തേക്ക് നൽകുകയുണ്ടായി.

    മുറിയിലെ വായു ശ്വസിക്കുന്ന എലികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇ-സിഗരറ്റ് പുകയ്ക്ക് വിധേയമാകുന്ന ആണും പെണ്ണും എലികളിലെ ശ്വാസകോശത്തിലെ എയ്സ് -2 റിസപ്റ്ററിന്റെ അളവ് വർദ്ധിച്ചു.

    നിലവിലെ പഠനത്തിൽ ഇത് പരീക്ഷിച്ചിട്ടില്ലെങ്കിലും, ഉയർന്ന അളവിലുള്ള എയ്‌സ് - 2 റിസപ്റ്റർ വൈറസിന് വായു മാർഗത്തിലേക്ക് പ്രവേശിക്കാനാവുന്നത് എളുപ്പമാക്കുമെന്നും ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറഞ്ഞു.

    രസകരമെന്നു പറയട്ടെ, പുകയിലെ നിക്കോട്ടിന്റെ സാന്നിധ്യം പ്രത്യേകിച്ചും പുരുഷ എലികളിൽ എയ്‌സ് - 2 ന്റെ അളവ് വർദ്ധിപ്പിച്ചു. കോവിഡ് -19ന്റെ അപകടസാധ്യത ഘടകങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഈ ഫലം സ്ത്രീ പുരുഷന്മാരിലെ ശാരീരിക ലൈംഗിക വ്യത്യാസങ്ങളിലേക്ക് വെളിച്ചം വീശുന്നു. അതായത് പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ കോവിഡ് ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നര്‍ത്ഥം.
    Published by:Joys Joy
    First published: