HOME /NEWS /Life / Organ Donation | മസ്തിഷ്ക മരണം സംഭവിച്ച യുവതി പുതുജീവൻ നൽകിയത് രണ്ട് സൈനികരടക്കം അഞ്ച് പേര്‍ക്ക്

Organ Donation | മസ്തിഷ്ക മരണം സംഭവിച്ച യുവതി പുതുജീവൻ നൽകിയത് രണ്ട് സൈനികരടക്കം അഞ്ച് പേര്‍ക്ക്

യുവതിയുടെ കിഡ്‌നികളാണ് സൈനികര്‍ക്ക് നല്‍കിയത്. ഇവര്‍ രണ്ട് പേരും ഇപ്പോഴും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്

യുവതിയുടെ കിഡ്‌നികളാണ് സൈനികര്‍ക്ക് നല്‍കിയത്. ഇവര്‍ രണ്ട് പേരും ഇപ്പോഴും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്

യുവതിയുടെ കിഡ്‌നികളാണ് സൈനികര്‍ക്ക് നല്‍കിയത്. ഇവര്‍ രണ്ട് പേരും ഇപ്പോഴും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്

  • Share this:

    അവയവദാനത്തിലൂടെ (organ donation) രണ്ട് സൈനികര്‍ (army men) ഉള്‍പ്പെടെ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് മസ്തിഷ്ക മരണം സംഭവിച്ച യുവതി. പ്രതിരോധ സേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സതേണ്‍ കമാന്റ് ആശുപത്രിയിലാണ് (hospital) യുവതിയെ (women) പ്രവേശിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ഇല്ല.

    'ജീവതത്തിലേയ്ക്ക് തിരിച്ചുവരാന്‍ യുവതിയ്ക്ക് കഴിയുമായിരുന്നില്ല. അവരുടെ കുടുംബം അവയവദാനത്തെക്കുറിച്ച് വളരെ ബോധ്യമുള്ളവരായിരുന്നു. ആശുപത്രി അധികൃതര്‍ കുടുംബവുമായി സംസാരിക്കുകയും അവര്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്തു.' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

    യുവതിയുടെ കിഡ്‌നികളാണ് സൈനികര്‍ക്ക് നല്‍കിയത്. ഇവര്‍ രണ്ട് പേരും ഇപ്പോഴും ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. സിഎച്ച് (എസ്സി) - സായുധ സേനയുടെ മെഡിക്കല്‍ കോളേജ് സമുച്ചയത്തിലെ നേത്രബാങ്കിലാണ് കണ്ണുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പൂനെ റൂബി ഹാള്‍ ക്ലിനിക്കിലെ ഒരു രോഗിയ്ക്കാണ് കരള്‍ നല്‍കിയിരിക്കുന്നത്.

    അവയവദാനം മഹാദാനം എന്ന് പറയുന്നത്, മാനവ രാശിയ്ക്ക് അവയവദാനത്തിലുടെ നല്‍കാന്‍ കഴിയുന്ന ദാനം ജീവനോ ജീവിതമോ ആയതിനാലാണ്. ലോകത്തിലെ ആദ്യത്തെ വിജയകരമായ അവയവദാന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയിലാണ്. 1954-ല്‍ ഡോക്ടര്‍ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.

    ഇരട്ട സഹോദരന്മാരായ റിച്ചാഡ് ഹെറിക്ക്, റോണള്‍ഡ് ഹെറിക്ക് എന്നിവരിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മാനവരാശിയുടെ വളര്‍ച്ചയ്ക്ക് തന്നെ അതുല്യമായ സംഭാവന നല്‍കിയ ജോസഫ് മുറയെ ശാസ്ത്ര ലോകം 1990ല്‍ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ജീവശാസ്ത്രത്തിലും മനുഷ്യശാസ്ത്രത്തിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കി ആദരിച്ചത്.

    ഇന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളും വികസനങ്ങളും അവയവദാന പ്രക്രിയയ്ക്ക് ഏറെ ഗുണകരമായാണ് ഭവിച്ചിരിക്കുന്നത്. ഇന്ന് അപകടങ്ങള്‍ കൊണ്ടോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ അവയവദാനത്തിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരികെ എത്താന്‍ സാധിക്കു എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് സാങ്കേതിക വളര്‍ച്ച ഏറെ സഹായകമായിട്ടുണ്ട്.

    ശരീരത്തില്‍ പ്രവര്‍ത്തനം നിലച്ചതോ, രോഗാതുരമായി തുടരുന്നതോ ആയ അവയവം, പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്ന മറ്റൊരു അവയവം ഉപയോഗിച്ച് മാറ്റി വയ്ക്കുന്നതിലൂടെ രോഗാവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാൻ രോഗികളെ സഹായിക്കുന്നു. അവയവദാതാവ്, രോഗിയുടെ അടുത്ത ബന്ധുവോ അവയവ ബാങ്കില്‍, അവയവദാനത്തിനായി മുന്നോട്ട് വന്നവരോ ആകാം.

    രണ്ട് തരത്തിലുള്ള അവയവദാനമാണ് ഉള്ളത്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. ഈ തരത്തില്‍ സംഭവിക്കുന്നത്, ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ്. ഈ രീതിയിൽ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.

    രണ്ടാം തരം, മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.

    First published:

    Tags: Brain death, Organ donation myths, Organ transplant