കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ കുതിപ്പ്, ബ്രിട്ടണെ മറികടന്ന് അഞ്ചാമതെത്താൻ ഇന്ത്യയെ സഹായിച്ചിരുന്നു. എന്നാൽ ഓഹരി വിപണി ഒരു വർഷം മുമ്പുള്ളതിനേക്കാൾ നേരിയ തോതിൽ ഇടിഞ്ഞു, അതിന് കാരണം രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവാണ്. ഈ കാലയളവിൽ രൂപയുടെ മൂല്യത്തിൽ 10 ശതമാനം ഇടിവാണുണ്ടായത്. ഇതൊക്കെയാണെങ്കിലും, ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സമ്പത്ത് കോവിഡിന് ശേഷമുള്ള കാലയളവിൽ 25 ബില്യൺ ഡോളർ വർദ്ധിച്ച് 800 ബില്യൺ ഡോളറിലെത്തി. അതായത് രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ അതിസമ്പന്നരുടെ ആസ്തിയിൽ വൻതോതിൽ വർദ്ധനവുണ്ടാകുന്നുവത്രെ. ഫോർബ്സ് മാസിക പുറത്തുവിട്ട രാജ്യത്തെ സമ്പന്നരുടെ പട്ടിക ഈ വാദം സാധൂകരിക്കുന്നതാണ്.
രാജ്യത്തെ ധനികൻമാരുടേതായി ഫോർബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ മുന്നിലുള്ളത് ഗൗതം അദാനിയാണ്. 2008ന് ശേഷം മാത്രം ഇൻഫ്രാസ്ട്രക്ചർ വ്യവസായരംഗത്തേക്ക് വന്നയാളാണ് അദാനി. എന്നാൽ വളരെ ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും ധനികനായി അദാനി വളർന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്. അതിന്റെ 70 ശതമാനവും പുനരുജ്ജീവിപ്പിക്കാവുന്ന ഹരിത ഊർജ്ജ മേഖലയിലാണെന്നതാണെന്ന പ്രത്യേകമായി എടുത്തുപറയേണ്ടതാണ്. .
റിലയൻസ് ഇൻഡസ്ട്രീസിനെ നിയന്ത്രിക്കുന്ന മുകേഷ് അംബാനി [ഫോബ്സ് ഇന്ത്യയുടെ പ്രസാധകനായ നെറ്റ്വർക്ക് 18 ന്റെ ഉടമ], ഓയിൽ ആൻഡ് ഗ്യാസ് മുതൽ ടെലികോം മേഖലയിലെ അതികായൻ. അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം കുറഞ്ഞ് 88 ബില്യൺ ഡോളറിലെത്തി. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹം രണ്ടാമതാണ്. ഇന്ത്യയിലെ 100 അതിസമ്പന്നരുടെ മൊത്തം സമ്പത്തിന്റെ 30 ശതമാനവും അദാനിയുടെയും അംബാനിയുടെയും പക്കലാണ്.
രാജ്യത്തെ റീട്ടെയ്ലിംഗ് രാജാവ്, ഡിമാർട്ട് ശൃംഖലയുടെ ഉടമയായ രാധാകിഷൻ ദമാനിയുടെ ആസ്തി 6 ശതമാനം ഇടിഞ്ഞ് 27.6 ബില്യൺ ഡോളറിലെത്തിയെങ്കിലും ഫോർബ്സ് പട്ടികയിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനുണ്ട്. കോവിഡ്-19 വാക്സിനുകളിൽ നിന്നുള്ള വൻ ലാഭം വാക്സിൻ അതികായൻ സൈറസ് പൂനവല്ലയെ 21.5 ബില്യൺ ഡോളർ ആസ്തിയോടെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു.
ഫോർബ്സ് പട്ടികയിൽ ഈ വർഷം ഒമ്പത് പുതിയ മുഖങ്ങളുണ്ട്, ഇതിൽ മൂന്ന് ഐപിഒകളും ഉൾപ്പെടുന്നു: രാജ്യത്തെ ബ്യൂട്ടി ഫാഷൻ റീട്ടെയിലർ രംഗത്തെ അതികായരായി നൈക വളർന്നതോടെ, അതിന് ചുക്കാൻ പിടിക്കുന്ന ഫാൽഗുനി നായർ, രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയായി മാറി; വസ്ത്ര നിർമ്മാതാവ് രവി മോദി; കഴിഞ്ഞ ഡിസംബറിൽ മെട്രോ ബ്രാൻഡുകളുടെ പട്ടികയിൽ ഇടംനേടിയ ഷൂ നിർമ്മാതാവ് റഫീക്ക് മാലിക്കും ഇത്തവണ ഫോർബ്സ് പട്ടികയിലുണ്ട്.
Also Read- ഒരു വർഷത്തെ വർധന 159.70 രൂപ; ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം കേരളത്തിൽ
ഫോർബ്സ് പട്ടികയിൽ ഇടംനേടിയിരുന്ന മൂന്ന് പ്രമുഖർ ഈ വർഷം അന്തരിച്ചു: ബജാജ് കുടുംബത്തിലെ കുലപതി രാഹുൽ ബജാജ്; ഇന്ത്യയുടെ വാറൻ ബുഫെ എന്ന് വിളിക്കപ്പെടുന്ന രാകേഷ് ജുൻജുൻവാല, സെപ്തംബറിൽ കാർ അപകടത്തിൽ സൈറസ് മിസ്ത്രി എന്നിവരാണ് ഫോർബ്സ് പട്ടികയിലുണ്ടായിരുന്നതും ഈ വർഷം മരണപ്പെട്ടതുമായ അതിസമ്പന്നർ.
ഫോർബ്സ് പട്ടികയിലേക്ക് മടങ്ങിയെത്തിയ നാലുപേരിൽ ആനന്ദ് മഹീന്ദ്രയും ഉൾപ്പെടുന്നു, അദ്ദേഹത്തിന്റെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനനിർമ്മാണ കമ്പനി ഇലക്ട്രിക് എസ്യുവി പുറത്തിറക്കി ഒരു കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര ഫോർബ്സ് പട്ടികയിലേക്ക് തിരിച്ചെത്തിയത്. 1.9 ബില്യൺ ഡോളർ ആസ്തിയുള്ള 100 പേരുടെ പട്ടികയാണ് ഫോർബ്സ് മാസിക പുറത്തുവിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.