ഇന്റർഫേസ് /വാർത്ത /Money / Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി

Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി

nirmala_sitharaman

nirmala_sitharaman

Nirmala Sitharaman Press Conference: സംസ്ഥാനത്തിന്റെ നെറ്റ് ബോറോവിംഗ് പരിധി 6.41 ലക്ഷം കോടി രൂപയാണ്. അതിന്റെ 75 ശതമാനം 2020 മാര്‍ച്ചില്‍ തന്നെ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്

  • Share this:

Nirmala Sitharaman Press Conference | ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ വായ്പ പരിധി ജിഡിപിയുടെ 3 ശതമാനമായിരുന്നത് 5 ശതമാനമായി ഉയര്‍ത്താൻ കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 3 ശതമാനം അടിസ്ഥാനമാക്കുമ്പോള്‍ 2020-21 ലെ സംസ്ഥാനത്തിന്റെ നെറ്റ് ബോറോവിംഗ് പരിധി 6.41 ലക്ഷം കോടി രൂപയാണ്. അതിന്റെ 75 ശതമാനം 2020 മാര്‍ച്ചില്‍ തന്നെ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ള സമയം സംസ്ഥാനങ്ങള്‍ക്ക് ഇനിയും അവശേഷിക്കുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

സംസ്ഥാനങ്ങള്‍ ഇതുവരെ വായ്പയെടുത്തത് അംഗീകൃത പരിധിയുടെ 14 ശതമാനം മാത്രമാണ്. അംഗീകൃത വായ്പയുടെ 86 ശതമാനം ഉപയോഗിക്കാതെ തുടരുന്നു. എന്നിരുന്നാലും, വായ്പയെടുക്കുന്നതില്‍ 3 ശതമാനം മുതല്‍ 5 ശതമാനം വരെ പ്രത്യേക വര്‍ദ്ധന സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. മുമ്പൊന്നുമില്ലാത്ത സാഹചര്യം കണക്കിലെടുത്ത്, 2020-21 കാലഘട്ടത്തില്‍ മാത്രം ഈ അഭ്യര്‍ത്ഥന അംഗീകരിക്കാനും സംസ്ഥാനങ്ങളുടെ വായ്പ പരിധി 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്താനും കേന്ദ്രം തീരുമാനിച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി രൂപയുടെ അധിക വിഭവസമാഹരണം നടത്താൻ സഹായിക്കും.

പാപ്പരത്വകോഡുമായി ബന്ധപ്പെട്ട നടപടികളിലൂടെ രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാപ്പരത്വ നടപടികൾ ആരംഭിക്കാനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയായി ഉയർത്തി. ഇത് ചെറുകിട ഇടത്തരം സംരഭങ്ങളെ കൂടുതലായി സംരക്ഷിക്കും. IBC കോഡിലെ സെക്ഷൻ 240 Aക്ക് കീഴിൽ ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി പ്രത്യേക പാപ്പരത്വ നിർണയ ചട്ടക്കൂട് കൊണ്ടുവരും. മഹാമാരിയുടെ സ്ഥിതി അവലോകനം ചെയ്ത് പുതുതായി ആരംഭിച്ച പാപ്പരത്വ നടപടികളെ ഒരു വർഷത്തേക്ക് നിർത്തി വക്കും. കോഡിന് കീഴിൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട കടങ്ങൾ ഡീഫോൾട് എന്ന വ്യഖ്യാനത്തിൽ നിന്നും ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റിന് അധികാരം നൽകും.

TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]

കമ്പനി ആക്ട് പാലിക്കുന്നതിലെ പിഴവുകള്‍ ക്രിമനല്‍ കുറ്റമല്ലാതാക്കാൻ നടപടി എടുക്കും. സാങ്കേതികവും നടപടിക്രമപരവുമായ പാളിച്ചകള്‍ (സിഎസ്ആര്‍ റിപ്പോര്‍ട്ടിംഗിലെ പോരായ്മകള്‍, ബോര്‍ഡ് റിപ്പോര്‍ട്ടിലെ അപര്യാപ്തതകള്‍, തല്‍സ്ഥിതി ഫയല്‍ ചെയ്യുന്നത്, എജിഎം കാലതാമസം) എന്നിവയില്‍ കമ്പനികള്‍ വരുത്തിയ പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും. നിയമലംഘനങ്ങളില്‍ ഭൂരിഭാഗവും ഇന്റേണല്‍ അഡ്ജുഡിക്കേഷന്‍ മെക്കാനിസത്തിലേക്കു (ഐഎഎം) മാറ്റുംഭേദഗതികള്‍ ക്രിമിനല്‍ കോടതികളിലും എന്‍സിഎല്‍ടികളിലും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.

7 തരത്തിലുള്ള നിയമലംഘനങ്ങള്‍ മൊത്തത്തില്‍ ഉപേക്ഷിക്കുകയും 5 എണ്ണം ഇതര ചട്ടക്കൂടിനു കീഴില്‍ കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

First published:

Tags: Aatm Nirbhar Bharat, Economic package, FM Nirmala Sitharaman, India lockdown, Narendra modi, Nirmala sitharaman, Nirmala Sitharaman press conference today, Pm modi economic package, Post Covid-19, Tech-driven Education, അത്മനിർഭർ ഭാരത് പാക്കേജ്, ധനമന്ത്രി നിർമല സീതാരാമൻ