• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫുട്ബോൾ മാച്ച് '132' മിനിറ്റ് വലിച്ചുനീട്ടി; 42 മിനിറ്റ് ഇഞ്ചുറി ടൈം നൽകിയ റഫറിയ്ക്ക് സസ്പെന്‍ഷൻ

ഫുട്ബോൾ മാച്ച് '132' മിനിറ്റ് വലിച്ചുനീട്ടി; 42 മിനിറ്റ് ഇഞ്ചുറി ടൈം നൽകിയ റഫറിയ്ക്ക് സസ്പെന്‍ഷൻ

മത്സരത്തിനടയിൽ മഴ പെയ്തതും അതിനിടയിലുണ്ടായ കലഹവുമാണ് സമയം നീട്ടാൻ കാരണമെന്ന് റഫറിയും സംഘവും വിശദീകരിച്ചു.

  • Share this:

    ലാപാസ്: ഫുട്ബോൾ മത്സരം ‘വലിച്ചു നീട്ടിയ’ റഫറീയിങ് സംഘത്തെ ബൊളീവിയൻ ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. 132 മിനിറ്റാണ് കളി നീണ്ടുപോയത്. പാമഫ്ലോർ ക്ലബ്ബും ബ്ലൂമിങ് ക്ലബ്ബും തമ്മിലുള്ള മാച്ചിലാണ് റഫറി ജൂലിയോ ഗുട്ടിറെസും ഒഫിഷ്യൽസും 90 മിനിറ്റിനു ശേഷം 42 മിനിറ്റ് ഇൻജറി ടൈം അനുവദിച്ചത്.

    Also read-പ്ലേഓഫ് വീണ്ടും നടത്തില്ല; ബംഗളൂരു വിജയി തന്നെ; കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം AIFF തള്ളി

    മത്സരത്തിനടയിൽ മഴ പെയ്തതും അതിനിടയിലുണ്ടായ കലഹവുമാണ് സമയം നീട്ടാൻ കാരണമെന്ന് റഫറിയും സംഘവും വിശദീകരണമായി നൽകിയത്. വിഡിയോ റിവ്യൂവിനു ശേഷം റഫറി 2 പേർക്ക് ചുവപ്പു കാർഡും നൽകിയിരുന്നു. പക്ഷേ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ഫെഡറേഷൻ സസ്പെൻഷൻ വിധിച്ചു. മുൻ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലസ് സ്പോർട്സ് എക്സിക്യുട്ടീവ് ആയ ക്ലബ്ബാണ് പാമഫ്ലോർ.

    Published by:Sarika KP
    First published: