ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇതുവരെയും കിരീടം നേടിയില്ലാത്ത രണ്ടു ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നതെന്നത് ആവേശക്കാഴ്ചയാണ്. 15 മിനിറ്റ് വൈകിയാണ് കലാശപ്പോരാട്ടത്തിന്റെ ടോസ് ഇട്ടത്. അതുകൊണ്ട് തന്നെ മത്സരം തുടങ്ങാന്‍ 3.15 ആകും.
കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. ഇപ്പോള്‍ കലാശപ്പോരില്‍ എത്തി നില്‍ക്കുമ്പോഴും മുന്‍തൂക്കം അവര്‍ക്ക് തന്നെ. ഓപ്പണിങ്ങില്‍ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും. പിന്നാലെ ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയ മധ്യനിര. എത്ര ഉയര്‍ന്ന സ്കോര്‍ എതിരാളികള്‍ നേടിയാലും പിന്തുടര്ന്ന് ജയിക്കാന്‍ കഴിയുമെന്ന് ഇംഗ്ലീഷുകാര്‍ പറയുന്നത് വെറുതെയല്ല.
Also Read: 'ഇത്തവണ കിവികള്‍ ചിറകടിച്ചുയരുമോ'; ഇന്ത്യയെ വീഴ്ത്തിയ കരുത്തില്‍ വില്യംസണും സംഘവും ഇറങ്ങുമ്പോള്‍
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. കെയ്ന്‍ വില്യംസണെന്ന ക്യാപ്റ്റന്റെ മികവില്‍ കിവീസും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമി ഫൈനലില്‍ ഇന്ത്യയെ തോല്പിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ്. ഫേവറിറ്റുകളല്ല, അതുകൊണ്ടുതന്നെ സമ്മര്‍ദവും കുറവാണ് കിവികള്‍ക്ക്. പക്ഷെ ബാറ്റിംഗില്‍ വില്യംസണ് കൂട്ടായി ടെയ്ലര് മാത്രമേ ഉള്ളൂ എന്നത് കിവീസ് ആരാധകര്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket