ലോഡ്സ്: പന്ത്രണ്ടാം ലോകകപ്പിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു. 86 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുന്നത്. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സുള്ളപ്പോഴാണ് ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ കിവികള്‍ വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു.
ജേസണ്‍ റോയ് (17), ബെയര്‍സ്റ്റോ (36), ജോ റൂട്ട് (7), നായകന് ഓയിന്‍ മോര്ഗന് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുന്നത്. ന്യൂസീലന്‍ഡിനായി ഹെന്റി, ഗ്രാന്‍ഡ്ഹോം, നീഷാം, ഫെര്ഗൂസന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Also Read: 'ദോഷം പറയരുതല്ലോ, നല്ല അംപയറിങ്' ഫൈനലില്‍ പിഴവുകള്‍ തുടര്‍ക്കഥയാക്കി അംപയര്‍മാര്‍; വിമര്‍ശനവുമായി ആരാധകര്‍
നേരത്തെ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു കിവികള്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ് ( 53 പന്തില്‍ 30), മാര്ട്ടിന് ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര് (15), നീഷാം (19), ഗ്രാന്‍ഡ്ഹോം (16), സാന്റ്നര്‍ ( പുറത്താകാതെ ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.