ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് മൂന്നാം വിക്കറ്റ് നഷ്ടം. അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന നിക്കോള്‍സിനെ പ്ലങ്കറ്റാണ് വീഴ്ത്തിയത്. 77 പന്തില്‍ 55 റണ്‍സാണ് നിക്കോള്‍സിന്റെ സമ്പാദ്യം. സ്കോര്‍ ബോര്‍ഡില്‍ 118 റണ്‍സെത്തിയപ്പോഴാണ് മൂന്നാംവിക്കറ്റ് നഷ്ടമായിരിക്കുന്നത്.
മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ 118 ന് 3 എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. റോസ് ടെയ്ലറും ലാഥവുമാണ് ക്രീസില്‍. നേരത്തെ കെയ്ന്‍ വില്യംസണ് ( 53 പന്തില്‍ 30), മാര്ട്ടിന് ഗുപ്ടില്‍ (18 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളും കിവികള്‍ക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് ക്രിസ് വോക്സ് സ്വന്തമാക്കി.
കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്സില്‍ ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. അതേസമയം കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.