ഓസ്ട്രേലിയ 326ന് പുറത്ത്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
News18 Malayalam
Updated: December 15, 2018, 10:45 AM IST

- News18 Malayalam
- Last Updated: December 15, 2018, 10:45 AM IST
പെർത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 326ന് പുറത്തായി. 277ന് 6 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി. ഇശാന്ത് ശർമ നാല് വിക്കറ്റ് നേടി. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹനുമ വിഹാരി എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. മുരളി വിജയ് പൂജ്യത്തിന് പുറത്തായി. മിച്ചൽ സ്റ്റാർക്കിനാണ് വിക്കറ്റ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ടിം പെയ്ന്, പാറ്റ് കമ്മിന്‍സ് എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ കമ്മിന്‍സിനെ (19) പുറത്താക്കി ഉമേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. വൈകാതെ പെയ്നും (38) മടങ്ങി. ബുംറയുടെ പന്തില്‍ പെയ്ന് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറ് റണ്‍സ് മാത്രമെടുത്ത സ്റ്റാര്‍ക്കിനെ ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡും (0) പുറത്തായി.
മികച്ച തുടക്കം മുതലാക്കാൻ ഓസീസ് നിരയ്ക്ക് കഴിഞ്ഞില്ല. ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ വന്ന ഉസ്മാൻ ഖവാജ നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്സ്.
ഹാന്‍ഡ്സ്കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ കോലി തന്നെ മടക്കി. ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ സ്കോറിലെത്തിച്ചത്. 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡും (58) വീണു.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ടിം പെയ്ന്, പാറ്റ് കമ്മിന്‍സ് എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ കമ്മിന്‍സിനെ (19) പുറത്താക്കി ഉമേഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. വൈകാതെ പെയ്നും (38) മടങ്ങി. ബുംറയുടെ പന്തില്‍ പെയ്ന് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറ് റണ്‍സ് മാത്രമെടുത്ത സ്റ്റാര്‍ക്കിനെ ഇശാന്ത് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡും (0) പുറത്തായി.
മികച്ച തുടക്കം മുതലാക്കാൻ ഓസീസ് നിരയ്ക്ക് കഴിഞ്ഞില്ല. ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ വന്ന ഉസ്മാൻ ഖവാജ നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്സ്.
ഹാന്‍ഡ്സ്കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ കോലി തന്നെ മടക്കി. ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ സ്കോറിലെത്തിച്ചത്. 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡും (58) വീണു.