മോംഗനൂയി: ന്യൂസിലാൻഡിനെതിരെ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. രണ്ട് റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് രണ്ട് റൺസെടുത്ത സഞ്ജുവിനെ കുഗ്ലെയ്നിന്‍റെ പന്തിൽ സാന്‍റ്നർ പിടികൂടുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് ഓവറിൽ ഒന്നിന് 34 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 24 റൺസോടെ കെ.എൽ രാഹുലും മൂന്ന് റൺസോടെ രോഹിത് ശർമ്മയുമാണ് ക്രീസിലുള്ളത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ന് ടീമിനെ നയിക്കുന്നത്.
പരമ്പര ഉറപ്പിച്ചതിനാൽ യുവതാരങ്ങൾക്ക് കൂട്ടത്തോടെ അവസരം നൽകിയാണ് ടീം കളിക്കാൻ ഇറങ്ങിയത്. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം റിഷഭ് പന്തിന് ഇന്നും ടീമിലേക്ക് പരിഗണിച്ചില്ല.
ആദ്യ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 4-0ന് മുന്നിലാണ്. ഇന്നത്തെ കളി ജയിക്കാനായാൽ പരമ്പര തൂത്തുവാരാം. അതേസമയം ആശ്വാസജയം തേടിയാണ് ആതിഥേയരായ ന്യൂസിലാൻഡ് ഇന്ന് ഇറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand 5th T20I, Rohit sharma, Sanju Samson, Virat kohli