ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യം മറികടന്നത്.
സ്കോര്‍: ഹൈദരാബാദ് 9-134, ഡല്‍ഹി 2-139 (17.5).
ഓപ്പണര്‍ പൃഥ്വി ഷായെ(11) തുടക്കത്തിലേ നഷ്ടമായെങ്കിലും ഡല്‍ഹിയുടെ കുതിപ്പ് തടയാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായില്ല. തകര്‍ത്തടിച്ച് മുന്നേറിയ ശിഖര്‍ ധവാന്(37 പന്തില്‍ 42) ടീം സ്കോര്‍ 72ല്‍ നില്‍ക്കെ മടങ്ങിയെങ്കിലും ആക്രമണ ചുമതല ഏറ്റെടുത്ത ശ്രേയസ് അയ്യരും(41 പന്തില്‍ 47*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിഷഭ് പന്തും(21 പന്തില്‍ 35*) ചേര്‍ന്ന് ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തിയപ്പോള്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ റിഷഭ് പന്ത് മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയാണ് 35 റണ്‍സെടുത്തത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മൂന്നാം പന്തില്‍ തിരിച്ചടിയേറ്റു. റണ്ണെടുക്കാതെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി പേസര്‍ ആന്റിച്ച് നോര്ക്കിയെയാണ് കളിയുടെ നിയന്ത്രണം ഡല്‍ഹിക്ക് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (18) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്ണ് (18) മനീഷ് പാണ്ഡേ (17) എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്‍ സമദും (21 പന്തില്‍ 28) റഷീദ് ഖാനും (19 പന്തില്‍ 22 റണ്‍) അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 100 കടത്തിയത്.
ഹൈദരാബാദിന്റെ മുന്‍നിര മടങ്ങിയതിന് പിന്നാലെ പിടിച്ചു നില്ക്കാന് ശ്രമിച്ച മനീഷ് പാണ്ഡെയെ(17) റബാഡയും കേദാര്‍ ജാദവിനെ(3) നോര്ക്കിയെയും മടക്കിയതോടെ ഹൈദരാബാദ് വീഴുകയായിരുന്നു. കെയ്ന്‍ വില്യംസണ് നല്കിയ രണ്ട് അനായാസ അവസരങ്ങള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതല്‍ നേരം ക്രീസില്‍ നില്ക്കാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ അക്സര്‍ പട്ടേലിന്റെ പന്തില്‍ ഹെറ്റ്മെയര്‍ വില്യംസണെ(18) ലോംഗ് ഓഫില്‍ പിടികൂടി.
ഡല്‍ഹിക്കായി കാഗിസോ റബാഡ മൂന്നും ആന്റിച്ച് നോര്‍ക്കിയെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
IPL 2021 | പഞ്ചാബ് താരം ദീപക് ഹൂഡയ്ക്കെതിരെ ബിസിസിഐ അന്വേഷണം; കെണിയായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്ഐപിഎല് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഉള്ളം കയ്യിലുണ്ടായിരുന്ന വിജയം അവസാന നിമിഷം കൈവിട്ട പഞ്ചാബിന് പിന്നെയും തിരിച്ചടി. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിങ്സ് താരം ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും.
രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും അടിക്കുറിപ്പുമാണ് താരത്തെ കുടുക്കിയത്. 'ഹിയര്‍ വി ഗോ' എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്. ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.