• HOME
  • »
  • NEWS
  • »
  • sports
  • »
  • Sourav Ganguly | രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിയും വിജയകരം; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

Sourav Ganguly | രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിയും വിജയകരം; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‌ഈ മാസം രണ്ടാം തീയതി ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. ഹൃദയധമനികളില്‍ മൂന്നിടത്താണ് തടസം കണ്ടെത്തിയിരുന്നത്.

Sourav Ganguly

Sourav Ganguly

  • Share this:
    കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്ടനും ബി. സി. സി. ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിയും വിജയകരമായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് ജനുവരി 27നാണ് അദ്ദേഹത്തെ രണ്ടാമതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‌ഈ മാസം രണ്ടാം തീയതി ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. ഹൃദയധമനികളില്‍ മൂന്നിടത്താണ് തടസം കണ്ടെത്തിയിരുന്നത്. അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി ഏഴിനാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്.

    You May Also Like- Sourav Ganguly Hospitalised | സൗരവ് ഗാംഗുലിയെ വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

    ശനിയാഴ്ച രാത്രി തന്നെ സൗരവിനെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തീരുമാനിച്ചെങ്കിലും കുടുംബവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിൽ ആയിരിക്കുമ്പോൾ ബി ‌സി ‌സി ‌ഐയ്ക്കായി ചില ജോലികൾ ചെയ്യാനും സൗരവിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സെക്രട്ടറി രോഹിത് പോദ്ദാർ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഗാംഗുലിയുടെ ബി സി സി ഐയുമായി ബന്ധപ്പെട്ട ജോലികളിൽ സഹായിച്ചിരുന്നു.

    രണ്ടാം തവണയും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരോശോധനയിലാണ് ബ്ലോക്ക് കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ധൻകർ വ്യാഴാഴ്ച്ച അറിയിച്ചിരുന്നു.

    ഡോക്ടർമാരിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു ട്വീറ്റ്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാഴാഴ്ച്ച ഗാംഗുലിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

    കൊൽക്കത്തയിലെ വുഡ്‌ലാന്റ്സ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഇരുപത് ദിവസത്തിന് ശേഷമാണ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

    നേരത്തെ ജനുവരി ഏഴിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഗാംഗുലിക്കു രണ്ടു ബ്ലോക്കുകൾ കൂടിയുണ്ടെന്നും, എന്നാൽ അത് അടിയന്തരമായി ചികിത്സിക്കേണ്ടതല്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. .

    മരുന്നുകളുടെ സഹായത്തോടെ ഇവ ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഗാംഗുലി ജനുവരി ഏഴിന് ഡിസ്ചാര്‍ജാവുകയായിരുന്നു.

    നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി രണ്ടിന് രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ ഗാംഗുലിയെ ആശുപത്രിയിൽ എത്തിച്ചു. ആൻജിയോ ഗ്രാം ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷമാണ് ഡോക്ടർമാർ അദ്ദേഹത്തിന് ആൻജിയോ പ്ലാസ്റ്റി ചികിത്സ നടത്തിയത്. ഹൃദയ ധമനികളിൽ നേരിയ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആൻജിയോ പ്ലാസ്റ്റി നടത്തിയത്.
    Published by:Anuraj GR
    First published: