• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | അമ്പെയ്ത്തിൽ പ്രതീക്ഷ അവസാനിച്ചു; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

Tokyo Olympics | അമ്പെയ്ത്തിൽ പ്രതീക്ഷ അവസാനിച്ചു; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

ലോക ഒന്നാം നമ്പര്‍ താരമായ ദീപിക ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് തോറ്റത്.

Credits: Twitter

Credits: Twitter

  • Share this:
    ടോക്യോ: അമ്പെയ്ത്ത് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി. ലോക ഒന്നാം നമ്പര്‍ താരമായ ദീപിക ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് തോറ്റത്. ഈ ഒളിമ്ബിക്സില്‍ രണ്ടു സ്വര്‍ണം നേടിയ താരമാണ് ആന്‍ സാന്‍. ടീമിനത്തിലെ നിരാശകള്‍ക്കൊടുവില്‍ വ്യക്തിഗത ഇനത്തില്‍ ദീപക ക്വാര്‍ട്ടറില്‍ എത്തിയത് ഇന്ത്യന്‍ ക്യാംപിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ ക്വാർട്ടറിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ദീപികയ്ക്ക് കഴിഞ്ഞില്ല.

    നേരത്തെ വനിതകളുടെ സിംഗിൾസ് മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ പരാജയപ്പെടുത്തിയാണ് ദീപിക ക്വാര്‍ട്ടറില്‍ കടന്നത്. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ 6-5 എന്ന സ്കോറിനാണ് ദീപികയുടെ ജയം. നിശ്ചിത സെറ്റുകള്‍ക്ക് ശേഷം സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്.

    ബോക്സിങിൽ ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ച് ലവ്‌ലിന സെമിയിൽ

    ഒളിംപിക്സിൽ മീരാബായ് ചാനുവിന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ ഉറപ്പായി. തുടർച്ചയായ ദിവസങ്ങളിൽ നിരാശയിലായിരുന്ന ഇന്ത്യൻ ക്യാംപിനെ ആവേശത്തിലാഴ്ത്തിയാണ് ബോക്സിങിൽ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമി ഫൈനലിൽ കടന്നത്. 69 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ചൈനീസ് തായ്‌പേയ് താരത്തെയാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. 4-1നാണ് ലവ്‌ലിനയുടെ ജയം.

    അസമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ ലവ്‌ലിന. ലവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. മേരി കോം ഉൾപ്പടെ ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് മെഡൽ ഉറപ്പിച്ച ആദ്യ താരമായിരുന്നു ലവ്‌ലിന.

    അസമിലെ ഗോലഘട്ട് ജില്ലയിലെ സരുപതറിലാണ് ലവ്‌ലിനയുടെ ജന്മഗ്രാമമായ ബറോമുഖിയ. ഈ ഗ്രാമത്തിലെ 2000-ഓളം നിവാസികളും മറ്റ് ഇന്ത്യൻ ജനതയ്ക്കൊപ്പം ടോക്യോയിലെ ബോക്‌സിംഗ് വലയത്തിലേക്ക് ലോവ്ലിന ചുവടുവെക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

    "ഇത്രയും ദൂരെ നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ അവൾ കളിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഇവിടെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ബോക്സിംഗ് റിംഗുകളും ഇല്ല, എന്നാൽ അവളുടെ സമർപ്പണവും കഠിനാധ്വാനവും ലോകവേദിയിൽ എത്തിച്ചു. അവൾ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുകയും ഇന്ത്യയ്ക്ക് സന്തോഷവും അഭിമാനവും നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ബരോമുഖിയ ഗ്രാമത്തിലെ ഒരു പ്രാദേശിക നിവാസിയായ സ്വപൻ ചക്രബർത്തി പറഞ്ഞു.

    "ഒളിമ്പിക്സിൽ മത്സരിക്കുന്ന ലവ്‌ലിനയെ പ്രോത്സാഹിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ വാൾ പെയിന്റിംഗ് ഡ്രൈവ് ഏറ്റെടുത്തിട്ടുണ്ട്. ധൻസിരി സബ് ഡിവിഷനിലുടനീളം ഞങ്ങൾ ഈ മതിൽ പെയിന്റിംഗ് ഡ്രൈവ് ആരംഭിച്ചു. ലവ്‌ലിനയെ പിന്തുണയ്ക്കാൻ ഗോലഘട്ട് ജില്ലയിലെയും സംസ്ഥാനത്തിലെയും ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവർ ഒളിമ്പിക് മെഡൽ നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”- ധൻസിരി മേഖലയിലെ ഒരു വിദ്യാർത്ഥി നേതാവ് പറഞ്ഞു.

    അതിനിടെ ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ 3000 സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഹീറ്റ്സിലെ ദേശിയ റെക്കോര്‍ഡ് തിരുത്തി. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അവിനാശ് കുറിച്ച എട്ടു മിനിറ്റ് 20 സെക്കന്‍ഡ് എന്ന സമയമാണ് ഒളിംപിക്സിൽ മറികടന്നത്.

    വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു പതിനൊന്നാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു.
    Published by:Anuraj GR
    First published: