ഇന്റർഫേസ് /വാർത്ത /Sports / മീരാഭായ് ചാനുവിന്‍റെ വെള്ളി സ്വർണമാകുമോ? സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

മീരാഭായ് ചാനുവിന്‍റെ വെള്ളി സ്വർണമാകുമോ? സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

News18 Malayalam

News18 Malayalam

സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന

  • Share this:

ടോക്യോ: വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി രണ്ടു ദിവസത്തിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ചൈനയുടെ സിഹുയി ഹൂ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമായി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയ സിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും. 

മൊത്തം 210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്. 

സ്നാച്ചിൽ 94 കിലോഗ്രാം എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച സിഹു, ക്ലീൻ ആന്റ് ജെർക്കിൽ 116 കിലോയുമായി മറ്റൊരു ഒളിമ്പിക് റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തു. സ്നാച്ചിൽ മിരാബായ് 87 ഉം ക്ലീൻ ആന്റ് ജെർക്കിൽ 115 ഉം ഉയർത്തി. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തിയെങ്കിലും മിരാഭായിക്ക് ലിഫ്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

Also see- Olympic medal | മീരാഭായ് ചാനു ഇന്ത്യയ്ക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ

സിഹുയി ഒളിംപിക്സ് റെക്കോർഡോടെ സ്വർണവും മീരാഭായ് വെള്ളിയും നേടിയപ്പോൾ ഇന്തോനേഷ്യയുടെ വിൻ‌ഡി കാന്റിക വെങ്കലം നേടി. ആകെ 194 കിലോ ഉയർത്തിയാണ് വിൻഡി കാന്‍റികയുടെ വെങ്കല മെഡൽ നേട്ടം.

മെഡല്‍ നേട്ടത്തിന് പിന്നാലെ പീസ കഴിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി മീരാഭായ്, ആജീവനാന്തം ഫ്രീയായി നല്‍കുമെന്ന് ഡോമിനോസ്

ടോക്യോ ഒളിമ്പിക്‌സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്‌നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതിന് ശേഷം നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യക്ക് ഈ ഇനത്തില്‍ മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല.

മെഡല്‍ നേട്ടത്തിന് ശേഷം സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ചാനു ആദ്യം തന്റെ പരിശീലകനെ ആലിംഗനം ചെയ്തു. പിന്നെ ചെറുതായി ചുവടുവെച്ച ശേഷമാണ് വിജയപീഠത്തിലേറി മെഡല്‍ കഴുത്തിലണിഞ്ഞത്. തന്റെ ഇഷ്ട വിഭവമായ 'പീസ' കഴിച്ച് വിജയം ആഘോഷിക്കുമെന്നായിരുന്നു ചാനുവിന്റെ ആദ്യ പ്രതികരണം. 'ഒരു പീസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പീസ വളരേ ഇഷ്ടമാണ്. എന്നാല്‍ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്'- മെഡല്‍ സന്തോഷം പങ്കു വെച്ച് സംസാരിക്കാവെ ചാനു എന്‍ ഡി ടി വിയോട് പറഞ്ഞു.

മീരാഭായ് തന്റെ ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പീസ ഓഫര്‍ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. 'അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, പീസ കഴിക്കാന്‍ ചാനു ഇനി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആജീവനാന്തം ഡോമിനോസ് പീസ ഞങ്ങള്‍ സൗജന്യമായി നല്‍കും'-കമ്പനി തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.

First published:

Tags: Mirabhai Chanu, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule