ബിര്‍മിങ്ഹാം: ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനലും കിരീടവുമാണ് കങ്കാരുക്കള്‍ ലക്ഷ്യമിടുന്നത്. പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്ക് പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ഓസീസ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
1987ലെ ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇരു ടീമും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇരു ടീമിന്റെയും ശക്തി. 2014ന് ശേഷം എഡ്ജ്ബാസ്റ്റണില് കളിച്ച 10 ഏകദിനങ്ങളിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഓസ്ട്രേലിയയാകട്ടെ 2001ന് ശേഷം ഇവിടെ ജയിച്ചിട്ടുമില്ല.
ആദ്യ സെമിക്കെന്ന പോലം രണ്ടാം സെമിക്കും മഴ ഭീഷണിയുണ്ട്. ഇരു ടീമിനും 20 ഓവര്‍ വീതമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ നാളേക്ക് നീട്ടും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.