ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിജയം. സ്വന്തം കക്ഷിയിലെ വിമത എംപിമാര്‍ കൊണ്ടുവന്ന പാര്‍ട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പാണ് പരാജയപ്പെട്ടത. 148ന് എതിരെ 211 വോട്ടുകള്‍ നേടിയാണ് ജോണ്സണ് അധികാരത്തുടര്‍ച്ച ഉറപ്പിച്ചത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 359 അംഗങ്ങളാണുള്ളത്.
തുടര്‍ന്ന് പാര്‍ട്ടിനേതാവ് എന്ന സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്. വിശ്വാസം തെളിയിക്കാന്‍ കഴിയാതെവന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടിവരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി അധികാരത്തില്‍ തുടരാം.
ലോക്ഡൗണ്‍ ചട്ടലംഘനങ്ങളില്‍ ജോണ്സണ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണു വിമതര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്നാണ് ആദ്യം ജോണ്സണ് പ്രതികരിച്ചത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മാപ്പപേക്ഷ നടത്തിയിരുന്നു. കൂടാതെ ലോക്ഡൗണില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പൊലീസ് ജോണ്സണ് പിഴയിടുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.