ബെയ്ജിങ്: ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ചൈന ഈസ്റ്റേൺ യാത്രാവിമാനമാണ് തകര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവിയുടെ റിപ്പോര്‍ട്ട്. അപകടത്തിൽ എത്ര പേര്‍ മരിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ല. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമീണ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Crash site of China Eastern Airlines Flight 5735, which had 133 people on board pic.twitter.com/gO1HIAEj1G
— BNO News (@BNONews) March 21, 2022
Also Read-Ukraine-Russia | യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ; ഭൂഗർഭ ആയുധശേഖരം തകർത്തു
കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തില്‍ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്‌സുവില്‍ 3.07ന് എത്തേണ്ടതായിരുന്നു.
2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.
English Summary: China Eastern Airlines aircraft carrying 133 passengers from Kunming to Guangzhou had an "accident" in the region of Guangxi & caused a fire on the mountains. The jet involved in the accident was a Boeing 737 aircraft & the number of casualties wasn't immediately known
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.