പാരീസ്: 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫീസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി മുഹമ്മദ് നബിയുടെ വിവാദമായ കാർട്ടൂൺ പുന പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീൻ ഷാർലെ ഹെബ്ദോ. 'ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടുമില്ല’ പുതിയ പതിപ്പിൽ വിവാദ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മാസികയുടെ ഡയറക്ടർ കുറിച്ചു.
2015 ജനുവരി ഏഴിനുണ്ടായ ആക്രമണത്തിൽ ഫ്രാൻസിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ ആയുധധാരികളായ സെയ്ദ്, ഷെരീഫ് എന്നിവരാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാർട്ടൂണുകൾ മാഗസീൻ പുന പ്രസിദ്ധീകരിച്ചത്.
2005ൽ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ 2006 ഫെബ്രുവരിയിൽ ഫെബ്രുവരിയിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ മുതലാണ് ഷാർലി എബ്ദോ വിവാദത്തിലായത്. ഈ കാർട്ടൂണ്‍ ഉൾപ്പെടെ 12ലധികം വിവാദ കാർട്ടൂണുകൾ ഷാർലി എബ്ദോ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാർട്ടൂണിസ്റ്റായ കാബുവിന്റെ പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ ആണ് മധ്യത്തിൽ. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടു.
ആക്രമണത്തിനു ശേഷം പ്രവാചകനെക്കുറിച്ചുള്ള പുതിയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ കാരണമില്ലാത്തതിനാലാണ് ചെയ്യാതിരുന്നത്. ഇപ്പോൾ അതിനുള്ള സമയമായെന്നും എഡിറ്റോറിയൽ ടീം വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നാലെ #JeSuisCharlie (I Am Charlie) എന്ന മുദ്രാവാക്യം വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cartoon controversy, France