ലണ്ടനിലെ കാറല്‍ മാര്‍ക്സിന്റെ ശവകുടീരം വീണ്ടും നശിപ്പിക്കപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സ് ശില്പത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. മാര്‍ക്സിന്റെ ശില്പം സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തില്‍ ചുവന്ന നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചാണ് ഇക്കുറി വികൃതമാക്കിയിരിക്കുന്നത്. 'വെറുപ്പിന്റെ സിദ്ധാന്തം', 'വംശഹത്യയുടെ ശില്പം' എന്നൊക്കെയാണ് പെയിന്റ് ഉപയോഗിച്ച് എഴുതിയിരിക്കുന്നത്.
ഫെബ്രുവരി നാലിന് ശവകുടീരത്തിലെ മാര്‍ബിള്‍ ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനു പിന്നാലെയാണ് ശവകുടീരം വീണ്ടും നശിപ്പിക്കപ്പെട്ടത്. മാര്‍ബിള്‍ ഫലകം പൂര്‍വസ്ഥതിയില്‍ ആക്കാന്‍ സാധിക്കാത്ത തരത്തിലാണ് അന്ന് അടിച്ചു തകര്‍ത്തത്. ചുറ്റിക ഉപയോഗിച്ച് ഇടിച്ചതിനാല്‍ മാര്‍ബിളില്‍ മാര്‍ക്സിനെ കുറിച്ചുള്ള വിവരണങ്ങള്‍ പലതും മാഞ്ഞു പോയ അവസ്ഥയിലാണ്. ഇതിനു പിന്നാലെയാണ് രണ്ടാമതും ആക്രമണമുണ്ടായിരിക്കുന്നത്.
മാര്‍ക്സ് ഗ്രേവ് ട്രസ്റ്റിനാണ് മാര്‍ക്സ് ശില്പത്തിന്റെ ഉടമസ്ഥാവകാശം. 1970 ലും മാര്‍ക്സിന്റെ ശില്പത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് നടന്ന പൈപ്പ് ബോബ് ആക്രമണത്തില്‍ ശില്പത്തിന്റെ മുഖത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Also Read മാര്‍ക്സിന്റെ ശവകുടീരത്തില്‍ ആക്രമണം; ഫലകം തകര്‍ത്തത് ചുറ്റിക കൊണ്ടെന്ന് സംശയം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karl Marx, കാറൽ മാർക്സ്, കാറൽ മാർക്സ് പ്രതിമ ആക്രമിക്കപ്പെട്ടു