• HOME
  • »
  • NEWS
  • »
  • world
  • »
  • 'പ്രധാനമന്ത്രി ആയാലും സാമൂഹിക അകലം മുഖ്യം': ജസീന്ത ആര്‍ഡേന് പ്രവേശനം നിഷേധിച്ച് കഫേ അധികൃതർ

'പ്രധാനമന്ത്രി ആയാലും സാമൂഹിക അകലം മുഖ്യം': ജസീന്ത ആര്‍ഡേന് പ്രവേശനം നിഷേധിച്ച് കഫേ അധികൃതർ

രാജ്യത്ത് താൻ തന്നെ നടപ്പാക്കിയ സാമൂഹിക അകല നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആർഡേന് പ്രവേശനം നിഷേധിക്കപ്പെട്ടത്.

jacinda ardern

jacinda ardern

  • Share this:
    കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായി തന്നെ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. ആർക്കു വേണ്ടിയും അതിനി പ്രധാനമന്ത്രി ആയാൽ തന്നെയും ഒരു ഇളവുകളും ലഭിക്കില്ല എന്നാണ് ഈയടുത്ത് നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്. രാജ്യത്ത് താൻ തന്നെ നടപ്പാക്കിയ സാമൂഹിക അകല നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആർഡേന് പ്രവേശനം നിഷേധിക്കപ്പെട്ടത്.

    പ്രതിശ്രുത വരന്‍ ക്ല‍ാർക് ഗെഫൊർഡിനും സുഹൃത്തുക്കൾക്കുമൊപ്പം വെല്ലിംഗ്ഡണിലെ ഒരു കഫേയിലെത്തിയതാണ് ജസീന്ത. എന്നാൽ കോവിഡ് നിയന്ത്രണം അനുസരിച്ചുള്ള ആളുകൾ അപ്പോൾ തന്നെ കഫേക്കുള്ളിൽ ഉണ്ടായിരുന്നതിനാൽ അധികൃതർ ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
    You may also like:അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി [PHOTO]നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രോഗബാധിതനായി യുവാവ്; കൂടെയുള്ളവര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും മരണം വരെ കൂടെ നിന്ന് സുഹൃത്ത് [NEWS]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]'ഈയൊരു സംഭവത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നാണ് ക്ലാർക് പിന്നീട് ട്വിറ്ററിൽ ഇതിനെപ്പറ്റി ചോദിച്ച ഒരാൾക്ക് മറുപടി നൽകിയത്. 'ബുക്ക് ചെയ്യുകയോ കാര്യങ്ങൾ ഏർപ്പാടാക്കുകയോ ചെയ്യാതെയാണ് ജസീന്തയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം കഫേയിലെത്തിയത്.. അന്നു നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുക്കുകയാണ്' ട്വിറ്ററിൽ ക്ലാർക് കുറിച്ചു.

    കോവിഡ് നിയന്ത്രിക്കാനായെങ്കിലും ലോക്ക് ഡൗൺ നിയമങ്ങൾക്ക് പൂർണ്ണ ഇളവ് വന്നിട്ടില്ല ന്യൂസിലാൻഡിൽ. കഫേകൾക്ക് പ്രവർത്തന അനുമതി നൽകിയെങ്കിലും കര്‍ശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും ഉറപ്പു വരുത്തണമെന്നും അറിയിച്ചിരുന്നു. ഈ നിയന്ത്രണത്തിന്‍റെ പേരിൽ തന്നെയാണ് ജസീന്തയ്ക്ക് പ്രവേശനം നിഷേധിച്ചതും. പ്രധാനമന്ത്രിയും സുഹൃത്തുക്കളും തിരികെ നടക്കാൻ തുടങ്ങവെ ഒരു ടേബിൾ ഒഴിവ് വന്നിരുന്നു. ഉടൻ തന്നെ കഫേ അധികൃതർ പ്രധാനമന്ത്രിയെ സ്വീകരിച്ച് ഇവിടേക്ക് തന്നെ മടക്കി കൊണ്ടു വരികയും ചെയ്തു.. 'തങ്ങളെ പിന്തുടർന്ന് തിരികെ കൊണ്ടു വന്ന് മികച്ച സേവനം നല്‍കിയ കഫേ അംഗങ്ങൾക്കുള്ള നന്ദിയും ക്ലാർക് ട്വിറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
    Published by:Asha Sulfiker
    First published: