ആളുകളുടെ ചിന്താഗതിയും വിനോദങ്ങളും എല്ലാം വ്യത്യസ്തങ്ങളാണ്. പലപ്പോഴും അവ സാമൂഹ്യ മാധ്യമങ്ങളിൽ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും വരുന്നത്. നോർഫോക്കിൽ നിന്നുള്ള ഒരു യുവതി ഒരു വിചിത്രമായ ഹോബിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവളുടെ കൗണ്ടിയിലെ എല്ലാ ശവക്കല്ലറകളുടെയും സ്മാരകങ്ങളുടെയും ഫോട്ടോ എടുക്കാനാണ് അവൾ തന്റെ സമയം വിനിയോഗിക്കുന്നത്. ഓരോ ദിവസവും ആളുകൾ മരിക്കുന്നതിൽ ഒട്ടും കുറവില്ലാത്തതിനാൽ യുവതിക്ക് ഫോട്ടോയെടുക്കാൻ ബുദ്ധിമുട്ടേണ്ടി വരികയുമില്ല.
48 വയസ്സുള്ള ലൂ കോക്കർ 700ഓളം നോർഫോക്ക് ശ്മശാനങ്ങളിലും പള്ളിമുറ്റങ്ങളിലുമായി കറങ്ങി ഏകദേശം 2,20,000 ശവക്കല്ലറകളുടേയും സ്മാരകങ്ങളുടേയും ചിത്രം പകർത്തിയിട്ടുണ്ട്. മിറർ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് അവളുടെ ഫോട്ടോ ശേഖരം ഏതാണ്ട് 1600കളിലെ ശവക്കല്ലറകളിലേക്ക് വരെ നീളുന്നു. ലൂവിനോടൊപ്പം അമ്മ ആഞ്ചല പാർക്കും ശ്മശാനത്തിലേക്കുള്ള യാത്രയിൽ കൂടെ കൂടാറുണ്ട്. പഴയ ശവകുടീരങ്ങളിൽ ചിലത് അവര്‍ വൃത്തിയാക്കി ശിലാലിഖിതങ്ങൾ കൂടുതൽ വ്യക്തമാക്കിയാണ് ചിത്രമെടുക്കുന്നത്.
കോവിഡ് മരണം; പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രിവടക്കൻ വാൽഷാമിൽ നിന്നുള്ള ലൂ, ഒരു ദശകത്തിലേറെയായി ശവക്കല്ലറകളുടെ ചിത്രങ്ങളെടുത്തു വരുന്നു. ഇതുവരെ എടുത്ത ഫോട്ടോകളുടെ ഡാറ്റാ ബേസുകൾ അവൾ സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഫോട്ടോ എടുക്കുമ്പോൾ, ഓരോ ശവക്കല്ലറയെയും കുറിച്ച് നോർഫോക്കിൽ അടക്കം ചെയ്തിട്ടുള്ള തങ്ങളുടെ കുടുംബ ബന്ധുക്കളെ തിരയുന്നവരെ സഹായിക്കുന്നതിനായി അവൾ വിവരങ്ങൾ വംശാവലി ഫൈൻമിപാസ്റ്റി എന്ന വെബ്‌സൈറ്റിൽ ചേർക്കുന്നുണ്ട്. 'ആളുകൾ എല്ലാ ദിവസവും മരിക്കുന്നതിനാൽ ഇത് പൂർത്തിയാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.' - ലൂ പറയുന്നു.
തനിക്കെതിരെയുള്ള വധഭീഷണി; വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ടത് സർക്കാരെന്ന് തിരുവഞ്ചൂർഏകദേശം 12 വർഷം മുമ്പ് സ്വന്തം കുടുംബചരിത്രം ഗവേഷണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവള്‍ വിചിത്രമായ ഈ ഹോബി തുടങ്ങിയത്. തനിക്ക് ഒരിക്കലും സ്കൂളില്‍ പഠിക്കുന്ന ചരിത്രത്തിൽ താൽപ്പര്യമില്ലെന്ന് അവൾ പറയുന്നു. പക്ഷേ, അവൾ സ്വന്തം കുടുംബവൃക്ഷം (ഫാമിലി ട്രീ) കണ്ടെത്താനും അവരുടെ ശവക്കല്ലറകൾ കണ്ടെത്താനും ശ്രമിച്ചപ്പോൾ, അത് വളരെയേറെ രസകരമാണെന്ന് ഞാൻ കണ്ടെത്തി, ഒരു സൂപ്പർമാർക്കറ്റ് ഷിഫ്റ്റ് മാനേജരായ ലൂ പറഞ്ഞു.
ഇത് പൂർത്തീകരിക്കേണ്ടത് ഭാവിതലമുറയ്ക്ക് അത്യാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നുവെന്നും ആളുകൾക്ക് തങ്ങളുടെ പൂർവ്വികരെ കണ്ടെത്താൻ ഇത് സഹായിക്കും എന്നും അവൾ പറയുന്നു. അവളുടെ ഫോട്ടോകളും അവളുടെ ഈ ഹോബിയെക്കുറിച്ചുള്ള വിവരങ്ങളും ആളുകൾ ചർച്ച ചെയ്യുന്നുണ്ട്. ആള്‍ക്കാര്‍ക്ക് തങ്ങള്‍ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയാന്‍ ജിജ്ഞാസയുണ്ട്. അവൾ വളരെയധികം ഫോട്ടോകൾ എടുത്തിട്ടുണ്ട്, അവയ്‌ക്കെല്ലാം പേരിടാൻ അവൾക്ക് ഇതുവരെ സമയം തന്നെ കിട്ടുന്നുമില്ല, അവൾ കൂട്ടിച്ചേർത്തു.
അവൾ കണ്ട ചില സൈറ്റുകളിൽ, ഒരൊറ്റ ശ്മശാനത്തിൽ തന്നെ ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ശവക്കല്ലറകൾ ഉള്ളതായും അവളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ തന്റെ ഹോബി അനുസ്യൂതം മുൻപോട്ടു പോകുമെന്ന് ലൂ വിശ്വസിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.