കാസർകോട്: എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നും തൊണ്ടി യായി പിടിച്ചെടുത്ത 106 ലിറ്റർ വിദേശമദ്യം കാണാതായി. കാസർഗോഡ് വിദ്യാനഗർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നാണ് മദ്യം കാണാതായത്. സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിദ്യാനഗർ പൊലീസിൽ പരാതി നൽകി.
2/ 7
നാലുമാസം മുൻപ് പത്തുകേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്. വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
3/ 7
സംഭവത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഏപ്രിലിലാണ് കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടുമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം അപ്രത്യക്ഷമായത്.
4/ 7
റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ പത്ത് അബ്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റർ മദ്യം കാണാതായെന്ന് കണ്ടെത്തി.
5/ 7
അതേസമയം സംഭവത്തിനു പിന്നിൽ കുറ്റക്കാർ ആരാണെന്ന് കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് സംസ്ഥാന എക്സൈസ് മേധാവിയുടെ ഉത്തരവനുസരിച്ച് കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പൊലീസിൽ പരാതി നൽകിയത്.
6/ 7
മദ്യം കാണാതായ സമയത്ത് ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും പൊലീസ് പറഞ്ഞു.
7/ 7
അനധികൃത മദ്യവിൽപ്പനക്കും ലഹരിവിൽപ്പനക്കുമെതിരെ ബോധവത്ക്കരണവും നടപടികളുമായി മുന്നോട്ട് പോകുന്ന എക്സൈസ് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.