വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കാമുകിയും പ്രതിശ്രുത വരനും അമ്മയും അറസ്റ്റിൽ
യുവതിയുടെയും അമ്മയുടെയും സഹായത്തോടെയാണ് മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചത്.
News18 Malayalam | November 19, 2020, 10:25 AM IST
1/ 8
ന്യൂഡൽഹി: 46കാരനായ വ്യവസായിയെ കാമുകിയുടെ പ്രതിശ്രുത വരൻ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ ഉപേക്ഷിച്ചു. ഡൽഹിയിലാണ് സംഭവം.
2/ 8
മോഡൽ ടൗണിൽ താമസിക്കുന്ന നീരജ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ജീവനക്കാരിയായ യുവതിയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തെ നീരജ് ഗുപ്ത എതിർത്തു. ഇതാണ് കൊലയ്ക്ക് കാരണം. നവംബർ 13നാണ് കൊലപാതകം നടന്നത്.
3/ 8
നവംബർ 13ന് ഡൽഹിയിലെ യുവതിയുടെ വീട്ടിൽവെച്ച് യുവതിയും യുവതിയുടെ അമ്മയും പ്രതിശ്രുത വരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ യുവതിയുടെ പ്രതിശ്രുത വരൻ നീരജ് ഗുപ്തയെ തലയ്ക്കടിച്ച് വീഴുത്തുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം കഴുത്തറുക്കുകയും ചെയ്തു.
4/ 8
യുവതിയുടെയും അമ്മയുടെയും സഹായത്തോടെയാണ് മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസൽ(29), അമ്മ ഷഹീൻനാസ്(45), പ്രതിശ്രുത വരൻ ജൂബർ(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
5/ 8
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലെ കേവാൽ പാർക്കിൽ നിന്ന് ഗുപ്തയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഗുപ്തയെ കാണാതായതിന് പിന്നിൽ ഫൈസലിനെ സംശയമുണ്ടെന്ന് ഗുപ്തയുടെ ഭാര്യ മൊഴി നൽകിയിരുന്നു.
6/ 8
ഇരുവരും തമ്മിൽ ദീർഘകാലമായി ബന്ധമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇവരുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. പത്ത് വർഷത്തോളമായി ഗുപ്തയുമായി ബന്ധത്തിലാണെന്ന് ചോദ്യം ചെയ്യലിൽ ഫൈസൽ പറഞ്ഞു.
7/ 8
എന്നാൽ വീട്ടുകാർ ജൂബറുമായി വീട്ടുകാർ വിവാഹം നിശ്ചയിച്ചതോടെ ഗുപ്ത ഇതിൽ നിന്ന് പിന്മാറാൻ തന്നെ നിർബന്ധിച്ചതായി ഫൈസൽ പറഞ്ഞു. ഇതിനെ തുടർന്നാണ് വീട്ടിലെത്തി വഴക്കിട്ടത്. ഇതിനിടെ ഗുപ്ത ഫൈസലിനെ പിടിച്ചു തള്ളി. അപ്പോഴാണ് ജൂബർ ഗുപ്തയെ കൊലപ്പെടുത്തിയത്- ഫൈസൽ പൊലീസിനോട് വ്യക്തമാക്കി.
8/ 8
റെയിൽവേ പാൻട്രി ജീവനക്കാരനായ ജൂബർ മൃതദേഹം സ്യൂട്ട് കേസിലാക്കി ടാക്സിയിൽ നിസാമുദീൻ റെയിൽവേ സ്റ്റേഷനിലെത്തി രാജധാനി എക്സ്പ്രസിൽ മൃതദേഹം ബറൂച്ചിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കല്ലും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.