കാസര്‍കോട്: വാഹന പരിശോധനക്കിടേ മഞ്ചേശ്വരത്ത് വന്‍ ഹവാല പണം പിടികൂടി. 2.87 കോടി രൂപയുമായി മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീന്(33) ആണ് എക്സൈസിന്റെ പിടിയിലായത്.
2/ 5
മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് സംഭവം. കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടികൂടിയത്.
3/ 5
പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ കണ്ട സംശയത്തെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തിയത്.
4/ 5
ഡ്രൈവര്‍ ഷംസുദ്ദീനെ ചോദ്യം ചെയ്തപ്പോൾ പണം മഞ്ചേശ്വരം സ്വദേശിക്കാൻ കൈമാറാന്‍ കൊണ്ടുവന്നതാണെന്നു വ്യക്തമായി. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ രാത്രി മഞ്ചേശ്വരം പോലീസിന് കൈമാറി.
5/ 5
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്, സിവില്‍ ഓഫീസര്‍മാരായ സി.വി സതീശന്, ശ്രീജിഷ്, ഡ്രൈവര്‍ സത്യന് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.