കൈക്കൂലിയായി ആവശ്യപ്പെട്ടത് 8000 രൂപ; നൽകിയത് 5000; ബാക്കി പണം വാങ്ങാനെത്തിയ ഹെൽത്ത് ഇൻസ്പെകടർ വിജിലൻസ് വലയിൽ
ഹെൽത്ത് ഇൻസ്പെക്ടർ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ കടയുടമ 5,000 രൂപ നൽകി. എന്നാൽ ബാക്കി പണം വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കടയിലെത്തി
News18 Malayalam | November 27, 2020, 4:36 PM IST
1/ 4
തൃശൂർ: സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കടയുടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. മാളയിലെ പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 രതീഷ് കുമാറാണ് അറസ്റ്റിലായത്. പൊയ്യയിലെ ഫുഡ് കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വിജിലൻസ് വിരിച്ച വലയിലായത്.
2/ 4
സർട്ടിഫിക്കറ്റ് നൽകുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ കടയുടമ 5,000 രൂപ നൽകി. ബാക്കി പണം വേണമെന്ന് ആവശ്യപ്പെട്ട് കടയിലെത്തി.
3/ 4
കടയുടമ ഈ വിവരം തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി യു. പ്രേമനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് 2,000 രൂപ ഹെൽത്ത് താമസിക്കുന്ന സ്ഥലത്ത് വച്ചു കൈമാറുമ്പോഴാണ് വിജിലൻസ് സംഘം ഇൻസ്പെക്ടറെ കുടുക്കിയത്.
4/ 4
ഡിവൈ.എസ്. പിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ സി.ജി. ജിം പോൾ, പി.ആർ സരീഷ്, കെ. ടി സലിൽകുമാർ എന്നിവർ ചേർന്നാണ് രതീഷ് കുമാാറിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ രതീഷ് കുമാറിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.