ഒരു കമ്പാര്‍ട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമാണ് പൊലീസ് കണ്ടത്.
പട്ന: എയിഡ്സ് ബാധിതയും വിധവയുമായ 22കാരി ഓടുന്ന ട്രെയിനിൽ കൂട്ടബലാത്സംഗത്തിനിരയായി. രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ രണ്ട് യുവാക്കളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
2/ 6
എച്ച്ഐവി ബാധിതയായ യുവതി ബിഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിലാണ് ചികിത്സ തേടുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
3/ 6
കുദ്ര സ്റ്റേഷനിലിറങ്ങേണ്ട പ്രതികള്‍ സ്ഥലമെത്തിയിട്ടും ഇറങ്ങിയില്ല. രാത്രി, കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞതോടെ, അവസാന സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പായി യുവതിയെ ആക്രമിക്കുകയായിരുന്നു.
4/ 6
തുടര്‍ന്ന് അവസാന സ്റ്റേഷനായ ഭഭുവായില് രാത്രി 11.50ഓടെ ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കമ്പാര്‍ട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
5/ 6
സംശയം തോന്നിയ റെയില്‍വേ പൊലീസ് പരിശോധിച്ചതിലൂടെയാണ് പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
6/ 6
ബിഹാര്‍ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ് (26), ദീപക് സിങ് (28) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.