മലപ്പുറം: മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനി സ്വദേശിനിയായ വീട്ടമ്മ പരാതി നൽകിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് വീട്ടമ്മ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവിൽ അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോണിലെ വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ അടുത്ത സുഹൃത്താണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ. ഫോണിലെ വിവരങ്ങൾ ലഭിച്ച ഭർത്താവ്, അത് ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും അയച്ചു നൽകി തന്നെ അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസിപി ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ചോർത്തിയത്.
അതേസമയം സംഭവത്തെക്കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ എ സി പിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് എസിപിക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിപിയോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇതേ വിഷയത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലും എസിപി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേവായൂർ കൂട്ടബലാത്സംഗ കേസിന്റെ ആവശ്യത്തിനെന്ന് സൈബർ സെല്ലിനെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടമ്മയുടെ ഫോണിലെ വിവരങ്ങൾ എസിപി ചോർത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് കമ്മീഷണറും എസിപിക്കെതിരെ നടപടിക്ക് ഡിജിപിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ- കൊല്ലം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. (തുടർന്ന് വായിക്കുക)
വിവാഹത്തിന് മുമ്പാണ് യുവതിയെ പ്രതി ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടിൽ നിന്ന യുവതിയുമായി അൻസാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടിൽ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാൾ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടിൽ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ യുവതിയുടെ വിവാഹം മുൻ നിശ്ചയപ്രകാരം നടക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ, യുവതിക്ക് ശാരീരിക അവശത അനുഭവപ്പെടുകയും, ആശുപത്രിയിൽ പരിശോധനയിൽ ഗർഭണിയാണെന്ന് വ്യക്തമാകുകയും ചെയ്തു. (തുടർന്ന് വായിക്കുക)
എന്നാൽ സ്കാനിങ്ങിൽ ഗർഭസ്ഥശിശുവിന്റെ പ്രായം രണ്ടു മാസത്തിൽ കൂടുതലാണെന്ന് വ്യക്തമായതോടെ, ഭർത്താവും വീട്ടുകാരും യുവതിയെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുമായി അടുപ്പം മുതലെടുത്ത് പ്രതി സ്വാധീനം ചെലുത്തി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. (തുടർന്ന് വായിക്കുക)
യുവതിയുടെ പരാതി ജില്ലാ പൊലീസ് മേധാവി കൊട്ടിയം പൊലീസിന് കൈമാറുകയായിരുന്നു. അൻസാരിക്കെതിരെ ബലാൽസംഗത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച് വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍. എം. സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, അനൂപ്, ജയചന്ദ്രന്, അബ്ദുല്‍ റഹിം, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. (തുടർന്ന് വായിക്കുക)