കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനപരാതി അന്വേഷിക്കാൻ മുംബൈ പൊലീസ് സംഘം കണ്ണൂരെത്തി. കണ്ണൂർ എസ് പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിയെ ഉടൻ ചോദ്യം ചെയ്യാനും മുംബൈ പൊലീസ് ശ്രമിക്കുന്നുണ്ട്. മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബിനോയിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നിരുന്നു.
അതേ സമയം പോലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ രണ്ട് മാസം മുൻപ് തന്നെ യുവതി സി പിഎം കേന്ദ്രം നേതാക്കൾക്ക് പരാതി നൽകിയിരുന്നു എന്നാണ് സൂചന. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നായിരുന്നു പരാതി.
വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഇടപെടേണ്ടതില്ല എന്നും, ബിനോയ് കോടിയേരി വ്യക്തിപമായി തന്നെ നേരിടട്ടെ എന്നുമുള്ള നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.