വ്യാജ ടിക്കറ്റുകൾ ലോട്ടറി വിൽപനക്കാർക്ക് നൽകി അവരിൽ നിന്നും പണം വാങ്ങുകയാണ് ഇയാളുടെ പതിവ് തട്ടിപ്പു രീതി. തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ പാറശ്ശാല വെള്ളറട കാരക്കോണം പനച്ചമൂട് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഈ പ്രദേശത്ത് ഇരുപതിലേറെ ലോട്ടറി വിൽപനക്കാരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.