ഹാപൂർ: ആറ് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.
2/ 9
വ്യാഴാഴ്ചയാണ് ഉത്തർ പ്രദേശിലെ ഹാപൂറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായത്. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
3/ 9
അതേസമയം അംറോഹ മേഖലയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചി. വാറ്റു ചാരായവുമായിട്ടാണ് ഇയാളെ കണ്ടതെന്നാണ് പ്രദേശവാസികൾ നൽകിയ വിവരം. തിങ്കളാഴ്ചയാണ് ഇയാളെ കണ്ടതെന്നാണ് വിവരം. വനമേഖലയായ ഇവിടെ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
4/ 9
പ്രതിയുടെ രേഖാ ചിത്രം പുറത്തു വിട്ടിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
5/ 9
അതേസമയം അംറോഹ മേഖലയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചി. വാറ്റു ചാരായവുമായിട്ടാണ് ഇയാളെ കണ്ടതെന്നാണ് പ്രദേശവാസികൾ നൽകിയ വിവരം. തിങ്കളാഴ്ചയാണ് ഇയാളെ കണ്ടതെന്നാണ് വിവരം. വനമേഖലയായ ഇവിടെ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
6/ 9
വ്യാഴാഴ്ച വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു.
7/ 9
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കുറ്റിക്കാട്ടിൽ നിന്നാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയത്.
8/ 9
പെൺകുട്ടി ക്രൂര പീഡനത്തിനിരയായെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വകാര്യഭാഗങ്ങളിലുണ്ടായ മുറിവുകളിൽ നിന്നുള്ള രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
9/ 9
പെൺകുട്ടിയെ ബലംപ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ട ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.