തിരുവനന്തെപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെയും പുനലൂർ ഡിവൈ.എസ്.പി അനിൽ എസ്.ദാസിന്റെ നേത്യത്വത്തിൽ രൂപികരിച്ച സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഒളുവിൽകഴിഞ്ഞുവന്ന ബാബുവിനെകുറിച്ചുള്ള വിവാരംലഭിച്ചത്.
ബാബുവും കുഞ്ഞുമോളും സ്ഥിരം ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവ ദിവസവും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോൾ കുടിച്ച് തീർത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കുഞ്ഞുമോളുടെ മൂക്കിലും വായിലും കൂട്ടി പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് ബാബു സമ്മതിച്ചു.