'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന'. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണിത്. അതായത് ബീഫ് വീട്ടിൽ കേറ്റില്ല എന്ന് പറയുന്ന അച്ഛന്റെ മകൾ ബീഫ് കഴിക്കും എന്നായിരുന്നു വാദം. എന്നാൽ ഇതിനെതിരേ ശക്തമാക്കി പ്രതികരിച്ചു കൊണ്ട് അഹാന രംഗത്തെത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ
അച്ഛനും താനും അഭിപ്രായ സ്വാതന്ത്ര്യമുള്ള രണ്ടു വ്യക്തികളാണ്. കുറേക്കാലമായി ഞാൻ പറയുന്നത് എന്റെ കുടുംബത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുകയാണ്. ശേഷം അവരെയും എന്നെയും ട്രോൾ ചെയ്യും. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതെന്റേതായും വ്യാഖ്യാനിക്കപ്പെടുന്നു, അഹാന പറയുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യം ഒരു മനുഷ്യജീവിയെന്ന നിലയിൽ നിങ്ങൾ സ്വയം ആത്മപരിശോധന നടത്തൂ എന്നും അഹാന ഈ വാർത്തകൾ പടച്ചുവിടുന്നവരോട് പറയുന്നുണ്ട്
ഇതാണ് ഏവരും ചർച്ച ചെയ്യുന്ന അഹാനയുടെ 'ബീഫ് പോസ്റ്റ്'. 2020 ഡിസംബർ മാസം മൂന്നിന് അഹാന പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്ടാണിത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന പറഞ്ഞിരുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് സെറ്റിൽ അഹാനയ്ക്ക് വേണ്ടി വിളമ്പിയ വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ 'നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്' എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ക്യാപ്ഷനിൽ ചോദിച്ചിരുന്നു