പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംഫുൻ ചുഴലിക്കാറ്റ് മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. പശ്ചിമ ബംഗാളിലാണ് ചുഴലിക്കാറ്റും ഒപ്പമെത്തിയ ശക്തമായ മഴ കനത്ത നാശം വിതച്ചത് ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം ഉംഫുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 ഓളം പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. കൊൽക്കത്തവിമാനത്താവളം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ് ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംഫുൻ കരയിലേക്ക് പ്രവേശിച്ചത്. ബംഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് വീശിയത്. ഉംഫുൻ കോവിഡിനേക്കാൾ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചത് ചുഴലിക്കാറ്റ് കരയെ തൊടുന്നതിന് മുമ്പുള്ള കാഴ്ച (ഒഡീഷ) കാറ്റിനും മഴയ്ക്കും മുമ്പ് മൂടിക്കെട്ടിയ ആകാശം. കൊൽക്കത്ത ഹൂഗ്ലീ നദിക്ക് മുകളിലെ കാഴ്ച കാര്‍മേഘം മൂടിയ ആകാശത്തിന് കീഴിൽ കൊൽക്കത്തയിലെ പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയൽ കാറ്റ് നാശം വിതച്ച കൊൽക്കത്തയിൽ നിന്നുള്ള കാഴ്ചകൾ കാറ്റ് നാശം വിതച്ച കൊൽക്കത്തയിൽ നിന്നുള്ള കാഴ്ചകൾ കാറ്റ് നാശം വിതച്ച കൊൽക്കത്തയിൽ നിന്നുള്ള കാഴ്ചകൾ കാറ്റ് നാശം വിതച്ച കൊൽക്കത്തയിൽ നിന്നുള്ള കാഴ്ചകൾ