അതേസമയം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബാർ ദാസ് ജംഷെഡ്പൂർ ഈസ്റ്റിൽ ഇപ്പോഴും പിന്നിലാണ്. ചക്രധര്‍പുറില്‍ മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ് ഗിലുവും ഏറെ പിന്നിലാണ്. എണ്ണായിരത്തിലധികം വോട്ടുകൾക്കാണ് മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പിന്നിലായിരിക്കുന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരയു റായിയാണ് രഘുബര്‍ ദാസിന് വെല്ലുവിളിയായത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. എന്നാല്‍ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ സരയു റായ് ഏറെ മുന്നിലേക്കെത്തിയിട്ടുണ്ട്.